• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; എംബിബിഎസ് വിദ്യാർഥിനിയെ പാറക്കെട്ടിൽ തള്ളിയിട്ട് കൊന്നു’

by Web Desk 04 - News Kerala 24
April 12, 2023 : 4:22 pm
0
A A
0
‘ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; എംബിബിഎസ് വിദ്യാർഥിനിയെ പാറക്കെട്ടിൽ തള്ളിയിട്ട് കൊന്നു’

മുംബൈ ∙ എംബിബിഎസ് വിദ്യാർഥിനി സ്വാദിച്ഛ സെയ്ൻ 2021ൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് മുംബൈ ക്രൈംബ്രാഞ്ച്. ‘ലാസ്റ്റ് പഴ്‌സൻ സീൻ’ സിദ്ധാന്തമനുസരിച്ച്, സെയ്നെ അവസാനമായി കണ്ട ലൈഫ്‌ഗാർഡ് മിത്തു സിങ്ങിന് എതിരെയാണു കുറ്റം ചുമത്തിയിട്ടുള്ളത്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് മിത്തു കൊലപാതകം ചെയ്തെന്നു കുറ്റപത്രത്തിൽ പറയുന്നു.

ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിലായിരുന്നു സംഭവം. താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു മിത്തു ആവശ്യപ്പെട്ടതിനു പിന്നാലെ തർക്കമുണ്ടായെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മിത്തു പാറക്കെട്ടിലേക്കു തള്ളിയിടുകയോ സ്വാദിച്ഛ സെയ്ൻ മറിഞ്ഞുവീഴുകയോ ചെയ്തതായിരിക്കാം എന്നാണു നിഗമനം. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകം ചെയ്തെന്നു സമ്മതിച്ച മിത്തു, സ്വാദിച്ഛയുടെ മൃതദേഹം കടലിൽ തള്ളിയെന്നാണു പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി.

മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. 2021 നവംബർ 29നാണ് സെയ്നെ കാണാതായതായി പിതാവ് പൊലീസിൽ പരാതി നൽകിയത്. ബാന്ദ്ര പൊലീസ് അന്വേഷിച്ച കേസ് ഈ വർഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. മിത്തു സിങ്ങിനെ കൂടാതെ സുഹൃത്ത് ജബ്ബാർ അൻസാരിക്കെതിരെയും 1,790 പേജുള്ള കുറ്റപത്രത്തിൽ പരാമർശമുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ സെയ്നെ സന്തോഷവതിയായി കണ്ടതിനാൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ഒഴിവാക്കി.

മിത്തു സിങ്ങിന്റെ ബാന്ദ്രയിലെ വീടും പരിസരവും കഴിഞ്ഞദിവസം പൊലീസ് പരിശോധിച്ചിരുന്നു. പൂന്തോട്ടം കുഴിച്ചും പരിശോധിച്ച‌െന്നാണു വിവരം. 100 സാക്ഷികളുള്ള കേസിൽ നാലു പേർ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. ബാന്ദ്രയിൽ ചൈനീസ് സ്റ്റാൾ നടത്തുന്ന മിത്തു സിങ്ങിന്റെ രണ്ടു തൊഴിലാളികളാണ് ഇയാൾക്കെതിരെ മൊഴി നൽകിയത്. ‘അവളുമായി സെക്സ് ചെയ്തിരുന്നോ’ എന്ന തരത്തിൽ മിത്തുവിനോടു ഫോണിൽ അൻസാരി സംസാരിക്കുന്നതു കേട്ടെന്നാണ് ഇതിലൊരാളുടെ മൊഴി.

സെയ്നെ കാണാതായി രണ്ടു ദിവസത്തിനുശേഷം കടലിൽ ഒരു മൃതദേഹം ഒഴുകുന്നതായി അറിഞ്ഞപ്പോൾ, ‘അതൊരു പുരുഷന്റെ മൃതദേഹമായതു നന്നായി. സ്ത്രീയുടേതായിരുന്നെങ്കിൽ നമ്മൾ രണ്ടുപേരും ജയിലിലായേനെ’ എന്നു മദ്യലഹരിയിൽ അൻസാരിയും മിത്തുവും പറയുന്നതു കേട്ടെന്നും മൊഴിയുണ്ട്. മൃതദേഹം പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. തന്റെ ചൈനീസ് സ്റ്റാൾ സാധാരണ പുലർച്ചെ മൂന്നു മണിക്കാണു മിത്തു അടയ്ക്കാറുള്ളത്. എന്നാൽ കൊലപാതകദിവസം നേരത്തേ അടയ്ക്കാൻ നിർദേശിച്ചു. സെയ്നയും മിത്തുവും ഒരുമിച്ച് പാറക്കെട്ടിലേക്കു നടക്കുന്നതു കണ്ടെന്നും മിത്തു ഒറ്റയ്ക്കാണു തിരികെ വന്നതെന്നും പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“ഒരു രാജ്യം, ഒരു പാൽ” മുദ്രാവാക്യം അനുവദിക്കില്ല- അമുൽ വിവാദത്തിൽ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ജയ്റാം രമേശ്

Next Post

ട്രെയിൻ തീവെപ്പ് കേസ്: പ്രതിയുമായി പൊലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ, കോച്ചിലെത്തിച്ച് തെളിവെടുപ്പ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം, പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

ട്രെയിൻ തീവെപ്പ് കേസ്: പ്രതിയുമായി പൊലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ, കോച്ചിലെത്തിച്ച് തെളിവെടുപ്പ്

‘രാഹുലിന് വ്യവസായികളുമായി ബന്ധം’; ആരോപണവുമായി ഗുലാം നബി ആസാദ്

മോദി പരാമർശം: കോടതിയിൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ച് രാ​ഹുൽ ​ഗാന്ധി; പറ്റ്ന കോടതിയിൽ അപേക്ഷ നൽകി

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

താമരശേരി തട്ടിക്കൊണ്ടുപോകൽ കേസ്: സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി

താമരശേരി തട്ടിക്കൊണ്ടുപോകൽ കേസ്: സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In