• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവം മറ്റൊരു മന്‍ കീ ബാത്തായി, യുവാക്കളെ വഞ്ചിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ബിജെപിക്കെന്ന് ടി എന്‍ പ്രതാപന്‍

by Web Desk 06 - News Kerala 24
April 25, 2023 : 7:29 am
0
A A
0
യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപന്‍. രാഷ്ട്രീയമൊന്നുമില്ലാത്ത, പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടി എന്നതായിരുന്നു യുവജന പരിപാടിയുടെ ഹൈലൈറ്റ്. പ്രധാനമന്ത്രിയായി ഇന്നേവരെ ഒരു പത്രസമ്മേളനം പോലും നടത്താത്ത, പരിമിതപ്പെടുത്തിയ പ്രവേശകർ മാത്രമുള്ള പരിപാടികളിൽ പോലും നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറയുന്ന നരേന്ദ്ര മോദിയോട് ഇന്ററാക്ഷന് അവസരം വരുന്നു, അതും കേരളത്തിൽ എന്ന പ്രത്യേകത കൊണ്ട് നിരവധിപ്പേര്‍ പരിപാടിക്കെത്തി. എന്നാല്‍ മറ്റൊരു മന്‍ കീ ബാത്തായി പരിപാടി പരിണമിച്ചുവെന്നാണ് ടി എന്‍ പ്രതാപന്‍ ആരോപിക്കുന്നത്. ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കേണ്ട, യുവാക്കളെ വഞ്ചിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ബിജെപിക്ക്. അല്ലാതെ രാഷ്ട്രീയം പറയാൻ വേണ്ടി എന്ന പേരിൽ തന്നെ ഒരു പരിപാടി സംഘടിപ്പിക്കാൻ ധൈര്യമില്ലാതെയായിപ്പോയി സംഘപരിവാർ കേരളത്തിലെന്നാണ് ടി എന്‍ പ്രതാപന്‍റെ പരിഹാസം.

ടിഎന്‍ പ്രതാപന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തിൽ പ്രധാനമന്ത്രി വരുന്നു എന്ന പെരുമ്പറ കൊട്ടായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിലും സംഘപരിവാർ വൃത്തങ്ങളിലും. സംസ്ഥാനത്ത് പ്രധാനമന്ത്രി വരുന്നതൊക്കെ നല്ല കാര്യം തന്നെയാണ്. കേരളത്തിന് അവകാശപ്പെട്ട വികസന പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നതും വേണ്ടതുതന്നെ. മാത്രവുമല്ല, പ്രധാനമന്ത്രി പോകുന്ന വഴിയിൽ ചേരികൾ കാണാതിരിക്കാൻ വേലികെട്ടി മറക്കേണ്ട ഗതികേട് കേരളത്തിലില്ലതാനും. പ്രധാനമന്തിയുടെ പാർട്ടി ഇന്നേവരെ ഇവിടെ ഗുണം പിടിച്ചുകാണാത്തതിന്റെ മേന്മയാണതെങ്കിലും വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു അനുഭവം നമ്മുടെ പ്രധാനമന്ത്രി അർഹിക്കുന്നില്ലേ? ‘യുവം’ എന്നൊരു യുവജന പരിപാടി നടത്തും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന്റെ ഹൈലൈറ്റ്. രാഷ്ട്രീയമൊന്നുമില്ലാത്ത, പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടി എന്നാതായിരുന്നു പ്രചരണം. സമ്മേളന നഗരിയുടെ മൂലക്കിരുത്താൻ പോലുമുള്ള യുവമോർച്ചക്കാർ ഇവിടെയില്ലാത്തതുകൊണ്ടാവും ഇങ്ങനെയൊരു ലൈനിൽ പരിപാടിക്ക് പ്രചാരണം നൽകിയത്.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് വേണം പരിപാടിയിൽ വരാൻ. പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമുണ്ടാകുമെന്നുപറഞ്ഞ് സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ വലിയ പബ്ലിസിറ്റിയും ഉണ്ടായി. പ്രധാനമന്ത്രിയായി ഇന്നേവരെ ഒരു പത്രസമ്മേളനം പോലും നടത്താത്ത, പരിമിതപ്പെടുത്തിയ പ്രവേശകർ മാത്രമുള്ള പരിപാടികളിൽ പോലും നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറയുന്ന നരേന്ദ്ര മോദിയോട് ഇന്ററാക്ഷന് അവസരം വരുന്നു, അതും കേരളത്തിൽ എന്നത് ത്രില്ലിംഗ് അനുഭവമാകണമല്ലോ. അങ്ങനെ കുറെ ചെറുപ്പക്കാരും സാംസ്കാരിക രംഗത്തെ പ്രമുഖരിൽ ചിലരുമൊക്കെയായി ആളുകൾ പരിപാടിക്കെത്തി. എന്നിട്ടോ! ‘യുവം’ പ്രധാനമന്ത്രിയുടെ മറ്റൊരു മൻ കീ ബാത്തായി പരിണമിച്ചു. നൂറ്റൊന്നാമത്തെ എഡിഷൻ മൻ കീ ബാത്ത്! രാഷ്ട്രീയമില്ലെന്ന് പറഞ്ഞ പരിപാടിയിൽ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആരോപണങ്ങളുടെ ഘോഷയാത്ര! ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കേണ്ട, യുവാക്കളെ വഞ്ചിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ബിജെപിക്ക്. അല്ലാതെ രാഷ്ട്രീയം പറയാൻ വേണ്ടി എന്ന പേരിൽ തന്നെ ഒരു പരിപാടി സംഘടിപ്പിക്കാൻ ധൈര്യമില്ലാതെയായിപ്പോയി സംഘപരിവാർ കേരളത്തിൽ.

കൊച്ചി നഗരത്തിൽ ഒരു കിലോമീറ്ററോളം പ്രധാനമന്ത്രി നടന്നു എന്നതാണ് ആഘോഷിക്കപ്പെടുന്ന വലിയ വാർത്ത. കേരളത്തിലെ ഒരു ബിജെപി നേതാവിനെ പോലും ഒപ്പം നടത്താതെ (അതിവിടെയുള്ള ബിജെപി നേതാക്കളുടെ ജനപ്രീതിയെ കുറിച്ച് കേന്ദ്രത്തിൽ നല്ല മതിപ്പുള്ളതുകൊണ്ടാവും), കുറെ അംഗരക്ഷരുടെ നടുവിൽ എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച പുഷ്പവൃഷ്ടിയും വാങ്ങി നടന്ന മോദി അവിടെ നിൽക്കട്ടെ. നാലായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ഇന്ത്യയുടെ വിരിമാറിലൂടെ സാധാരണക്കാരെ ചേർത്തുപിടിച്ച് അവരെ കേട്ട്, അവരോട് ചോദ്യങ്ങൾ ചോദിച്ച്, അവരിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിച്ച് നടന്ന ഒരു നേതാവ് ഇവിടെയുണ്ട്: വെറുപ്പിന്റെ പെരുംചന്തയിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്ത രാഹുൽ ഗാന്ധി!

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് ആദ്യത്തേത്; കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

Next Post

മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മോദിയുമായുള്ള 45 മിനിറ്റ് കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

മോദിയുമായുള്ള 45 മിനിറ്റ് കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

അതീഖ് അഹമ്മദിന്‍റെ മകന്‍ അസദും സഹായി ഗുലമും കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ ജുഡീഷ്യല്‍ അന്വേഷണം

അതീഖ് അഹമ്മദിന്‍റെ മകന്‍ അസദും സഹായി ഗുലമും കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ ജുഡീഷ്യല്‍ അന്വേഷണം

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

ഇ പോസ് മെഷീൻ തകരാ‌ർ: സാധനം നല്‍കാന്‍ കഴിഞ്ഞില്ല, റേഷന്‍ കടയുടമയുടെ ഭാര്യയ്ക്ക് മര്‍ദ്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In