• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു

by Web Desk 04 - News Kerala 24
June 23, 2023 : 5:02 pm
0
A A
0
28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു

ന്യൂഡൽഹി: 28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു. കേസിൽ ഇരുവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈകോടതി വിധി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം തെളിയിക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് പങ്കജ് മിതാൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഉത്തരാഖണ്ഡ് ഹൈകോടതിയും റൂർക്കി കോടതിയും കൊലപാതകക്കേസിൽ ഇരുവർക്കും ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു.

1998 ഏപ്രിൽ 25നാണ് മുഹമ്മദ് മുസ് ലിം, ഷംഷാദ് എന്നിവരെ പ്രതിചേർത്തത്. 2010ൽ ഉത്തരാഖണ്ഡ് ഹൈകോടതിയും വിധി ശരിവെക്കുകയായിരുന്നു. ഇതോടെയാണ് ഹൈകോടതി വിധിക്കെതിരെ പ്രതിചേർക്കപ്പെട്ടവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി കൊലപാതകം നടന്ന സമയത്ത് പ്രതികളുടെ സാന്നിധ്യം തെളിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി. കൊലപാതകവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ദൃക്സാക്ഷി മൊഴികൾ വിശ്വാസ യോഗ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

1995 ആഗസ്റ്റ് നാലിന് മംഗളൂരു പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിചേർക്കപ്പെട്ട മുഹമ്മദും മകനായ ഷംഷാദും കൊല്ലപ്പെട്ട അൽതാഫ് ഹുസൈനും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് അൽതാഫിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. കൊലപാതകം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് പറയപ്പെടുന്നവർ സഞ്ചരിച്ച സൈക്കിൾ കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

പിന്നീട് നടന്ന വാദപ്രതിവാദങ്ങളിൽ തങ്ങൾ നിരപരാധികളാണെന്നും ഗ്രാമത്തിലേക്ക് പുതുതായി എത്തിയതിനാൽ മനപ്പൂർവ്വം തങ്ങളിലേക്ക് പൊലീസ് കുറ്റം അടിച്ചേൽപ്പിക്കുകയാണെന്നും പ്രതിചേർക്കപ്പെട്ടവർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയായിരുന്നു കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ. വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Next Post

രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ കരാറുണ്ട് -ആരോപണവുമായി എ.എ.പി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ കരാറുണ്ട് -ആരോപണവുമായി എ.എ.പി

രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ കരാറുണ്ട് -ആരോപണവുമായി എ.എ.പി

‘തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

'തൊപ്പി'ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

ബലിപെരുന്നാൾ: യു.എ.ഇയിൽ കൂടുതൽ തടവുകാർ മോചനത്തിലേക്ക്

ബലിപെരുന്നാൾ: യു.എ.ഇയിൽ കൂടുതൽ തടവുകാർ മോചനത്തിലേക്ക്

ദുബൈയിൽ അഗ്നിബാധ കൂടുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3000 കേസുകൾ

ദുബൈയിൽ അഗ്നിബാധ കൂടുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3000 കേസുകൾ

‘മെസ്സിക്ക് മൈതാനമൊരുക്കാൻ കേരളം റെഡി’; അർജന്റീനയെ ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

‘മെസ്സിക്ക് മൈതാനമൊരുക്കാൻ കേരളം റെഡി’; അർജന്റീനയെ ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In