• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തി, നഴ്സ് കുറ്റക്കാരിയെന്ന് കോടതി, കൊല ബോറടി മാറ്റാനെന്ന് മൊഴി

by Web Desk 06 - News Kerala 24
August 20, 2023 : 9:45 am
0
A A
0
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തി, നഴ്സ് കുറ്റക്കാരിയെന്ന് കോടതി, കൊല ബോറടി മാറ്റാനെന്ന് മൊഴി

ലണ്ടൻ: ബ്രിട്ടനിൽ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരിയെന്ന് വിധിച്ചു. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചത്. ശിക്ഷവിധി തിങ്കളാഴ്ചയുണ്ടാകും. ബ്രിട്ടനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് നഴ്സിന്റെ ക്രൂരതക്കിരയായത്. നോർത്തേൺ ഇം​ഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലായിരുന്നു കുട്ടികൾ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. 2015-16 കാലയളവിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല -എന്നാണ് ഇവർ എഴുതിവെച്ചത്. ഈ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും കാലി സിറിഞ്ച് കുത്തിയുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. ആറ് കുട്ടികൾ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

നഴ്സ് ലൂസിയുടെ കീഴിലുള്ള കുട്ടികൾ പെട്ടെന്ന് മരിക്കുന്നത് ആശുപത്രിയിലെ ഇന്ത്യൻ ഡോക്ടറായ ഡോ. രവി ജയറാമാണ് ആദ്യം ശ്രദ്ധിച്ചത്. ആരോ​ഗ്യത്തെടെയിരിക്കുന്ന കുട്ടികൾ പെട്ടെന്ന് മരിക്കുന്നതാണ് ശിശുരോ​ഗ വിദ​ഗ്ധനായ ഡോക്ടറെ ആശങ്കയിലാക്കിയത്. ഡോക്ടർക്ക് തോന്നിയ ആശങ്ക പൊലീസിനെയും ആശുപത്രി അധികൃതരെയും അറിയിക്കുകയും ചെയ്തു. എന്നാൽ അന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ല. 2015 ജൂണിൽ ലൂസിക്ക് കീഴിലെ മൂന്ന് കുട്ടികൾ പെട്ടെന്ന് മരിച്ചതാണ്  ഡോക്ടറുടെ സംശയത്തിന് കാരണം. പിന്നീട് കൂടുതൽ കുട്ടികൾ മരിച്ചതോടെ സംശയം ബലപ്പെട്ടു. 2017 ഏപ്രിലിലാണ് നാഷണൽ ഹെൽത്ത് സർവീസ് പൊലീസിനെ സമീപിക്കാൻ ഡോക്ടർമാരെ അനുവദിച്ചത്. അന്വേഷണത്തിൽ ഡോക്ടർമാരുടെ സംശയം സത്യമാണെന്ന് തെളിയുകയും ചെയ്തു.

കുറ്റാന്വേഷണ വെബ്സീരീസിലെ കഥക്ക് സമാനമായിരുന്നു ലൂസിയുടെ ജീവിതം. എന്തിനാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതെന്നുപോലും ഇവർക്ക് വ്യക്തതയില്ല. പത്ത് മാസം നീണ്ട വിചാരണയിൽ ലൂസിയുടെ പെരുമാറ്റവും ഉത്തരങ്ങളും പൊലീസിനെയും കോടതിയെയും കുഴക്കി. ജനിച്ച് ഒരുദിവസം പ്രായമായ കുഞ്ഞിനെ വരെ ലൂസി കൊലപ്പെടുത്തി. ഇൻസുലിൻ കുത്തിയും അമിതമായി പാലുകുടിപ്പിച്ചും വായുകുത്തിവെച്ചുമെല്ലാമായിരുന്നു കൊലപാതകം. കുട്ടികളെ പരിചരിക്കുന്നതിൽ വിദ​ഗ്ധയായിരുന്നു ലൂസി. ഈ വൈദ​ഗ്ധ്യം മുതലെടുത്താണ് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുത്തത്. കുഞ്ഞുങ്ങളുടെ ആരോ​ഗ്യ നില വഷളാകുമ്പോൾ വിഷമത്തോടെയാണ് ഇവർ സഹപ്രവർത്തകരെ അറിയിച്ചത്. ക്രൂരതകളെല്ലാം ലൂസി ആസ്വദിക്കുകയാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പരിചരണത്തിനെത്തിച്ച കുട്ടികൾക്ക് പ്രത്യേക വൈദ്യസഹായത്തിന്റെ ആവശ്യമില്ലായിരുന്നെന്നും ജോലി സമയത്ത് മുഷിച്ചിൽ മാറ്റാനാണ് കൊലപാതകമെന്നും ലൂസി പൊലീസിനോട് സമ്മതിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Next Post

ഉമ്മൻചാണ്ടിയുടെ വിയോഗ വേദനയിൽ കവിതയെഴുതി ബെന്നി ബഹനാൻ; കല്ലറയ്ക്ക് മുമ്പിൽ പ്രകാശനം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഉമ്മൻചാണ്ടിയുടെ വിയോഗ വേദനയിൽ കവിതയെഴുതി ബെന്നി ബഹനാൻ; കല്ലറയ്ക്ക് മുമ്പിൽ പ്രകാശനം

ഉമ്മൻചാണ്ടിയുടെ വിയോഗ വേദനയിൽ കവിതയെഴുതി ബെന്നി ബഹനാൻ; കല്ലറയ്ക്ക് മുമ്പിൽ പ്രകാശനം

കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നു, മെഷീന്‍ ഉരുകി, മുറിയില്‍ പുക നിറഞ്ഞു, 4പേര്‍ക്ക് ദാരുണാന്ത്യം

കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നു, മെഷീന്‍ ഉരുകി, മുറിയില്‍ പുക നിറഞ്ഞു, 4പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വിഭാഗീയത പ്രകടം ; മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം

പോലീസ് അനുമതിയില്ല: ദില്ലി സുർജിത് ഭവനിലെ വി20 പരിപാടി സിപിഎം റദ്ദാക്കി

റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

'വീണ ഐജിഎസ്ടി അടച്ചതിന്‍റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോ?' കുഴന്‍നാടനോട് എ കെ ബാലന്‍

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

'കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വച്ച് എന്തും വിളിച്ചു പറയുന്നു, തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In