• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

by Web Desk 04 - News Kerala 24
September 27, 2023 : 6:18 am
0
A A
0
നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

മുംബൈ: രാവിലെ എഴുന്നേൽക്കാൻ വയ്യെന്ന് മാലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂർ. മാലേഗാവ് സ്ഫോടനക്കേസ് പ്രതികളുടെ വാദം കേൾക്കൽ നടക്കുന്ന മുംബൈയി​ലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ തിങ്കളാഴ്ച രണ്ട് മണിക്കൂർ വൈകിയാണ് പ്രഗ്യ എത്തിയത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ആരോഗ്യപ്രശ്‌നങ്ങൾകാരണം അതിരാവിലെ എഴുന്നേൽക്കാൻ കഴിയില്ലെന്ന് ബി.ജെ.പി എം.പി കോടതിയെ അറിയിച്ചത്.പ്രഗ്യക്ക് സുഖമില്ലെന്നും കോടതിയിൽ വാദം കേൾക്കാൻ വൈകുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 1.30 വരെ ഹാജരാകാത്തതിനെ തുടർന്ന് കോടതി അമർഷം പ്രകടിപ്പിച്ചു. ഉടൻ ഹാജരാകണമെന്നും അല്ലെങ്കിൽ അവർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 2 മണിക്ക് കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങവേ പ്രഗ്യ കോടതിയിൽ എത്തുകയായിരുന്നു.

മറ്റുപ്രതികൾ ഹാജരായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഏഴ് പ്രതികളിൽ ഒരാളായ പ്രഗ്യ എത്തിയത്. തുടർന്ന് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.പ്രഗ്യ സിങ്, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ (റിട്ട) രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ചതുർ വേദി, സമീർ കുൽക്കർണി എന്നീ ആറ് പ്രതികളാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്. മറ്റൊരുപ്രതിയായ സുധാകർ ദ്വിവേദി ഹാജരായിരുന്നില്ല. മതപരമായ ആചാരങ്ങൾ കാരണമാണ് ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇയാൾക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചു.
ഒക്ടോബർ മൂന്നാം തീയതി എല്ലാ പ്രതികളും രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രത്യേക കോടതി നിർദേശിച്ചു. എന്നാൽ, ദൂരെ നിന്ന് വരുന്നതിനാൽ സമയം രാവിലെ 11 മണി ആക്കണമെന്നും ട്രെയിൻ വൈകിയാൽ തങ്ങൾക്ക് കൃത്യസമയത്ത് കോടതിയിൽ എത്താൻ സാധിക്കില്ലെന്നും പ്രതികളിലൊരാളായ റിട്ട.മേജർ രമേഷ് ഉപാധ്യായ കോടതിയോട് ആവശ്യപ്പെട്ടു.

സാക്ഷികൾ നൽകിയ മൊഴികളെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് അന്ന് രേഖപ്പെടുത്തും. മറുപടി തയ്യാറാക്കുന്നതിന് ചോദ്യങ്ങളുടെ പകർപ്പ് നേരത്തെ നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം മറുപടി നൽകണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറിയപെരുന്നാൾ ആഘോഷത്തിനായി ജനങ്ങൾ ഒരുങ്ങുന്നതിനിടെ 2008 സെപ്റ്റംബർ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കിൽ ഭീകരാക്രമണമുണ്ടായത്. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിവെച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സേന (എ.ടി.എസ് ) ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത്.

സ്​ഫോടനം നടന്ന് മാസത്തിനകം കർക്കരെയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് രൂപംനൽകിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് എ.ടി.എസിന്റെ കണ്ടെത്തൽ. എന്നാൽ, മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടു. ശേഷം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ ഐ എ ) കൈമാറി. സ്ഫോടന കൂടിയാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എൻ ഐ എ കോടതിയിൽ പറഞ്ഞത്.

2007ലെ മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് ട്രെയിന്‍, 2006, 2008 മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങള്‍ക്കു പിന്നിൽ ഹിന്ദുത്വ സംഘടനകളാണെന്ന മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്ര എ.ടി.എസും പിന്നീട് സി.ബി.ഐയും പ്രതികളാക്കിയ ഒമ്പതു മുസ്ലിം യുവാക്കളെ 37 പേര്‍ മരിച്ച 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍നിന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി പിന്നീട്​ കുറ്റമുക്തരാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

Next Post

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In