• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 27, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

by Web Desk 06 - News Kerala 24
November 20, 2023 : 12:07 pm
0
A A
0
റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഏതാനും വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചു മറ്റ് വിമാനത്താവളങ്ങളിലേക്ക് വിടുകയും ചെയ്തു. വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്.

ഉച്ചയ്ക്ക് ശേഷം 2.30ഓടെയാണ് ഇംഫാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ലഭിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളില്‍ അ‍ജ്ഞാത ഡ്രോണ്‍ കണ്ടെന്നായിരുന്നു അറിയിപ്പ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ ടെറസില്‍ നിന്ന് പരിശോധിച്ചപ്പോഴും ഡ്രോണ്‍ കണ്ടു. ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാരും വിമാനക്കമ്പനിയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ജീവനക്കാരും വെള്ള നിറത്തിലുള്ള ഡ്രോണ്‍ കണ്ടു.

ടെര്‍മിനല്‍ ബില്‍ഡിങിന് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് പറക്കുകയും കുറച്ച് നേരെ അവിടെ നിശ്ചലമായിരിക്കുകയും ചെയ്തു. പിന്നീട് റണ്‍വേയുടെ തെക്ക് പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചു. 4.05 വരെ വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ശേഷം പിന്നീട് അപ്രത്യക്ഷമായി. വൈകുന്നേരം 4.26നായിരുന്നു ഇംഫാലില്‍ സൂര്യാസ്‍തമയം.

ഇതേസമയം 173 യാത്രക്കാരുമായി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന കൊല്‍ക്കത്ത – ഇംഫാല്‍ ഇന്റിഗോ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു. സിഐഎസ്എഫ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, വ്യോമസേന, ഇംഫാല്‍ വെസ്റ്റ് പൊലീസ് സൂപ്രണ്ട് എന്നിവരുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ വിമാനത്തിന് ലാന്റിങ് അനുമതി നല്‍കിയില്ല. 25 മിനിറ്റ് വിമാനത്താവളത്തിന്റെ പരിസരത്ത് പറന്ന ശേഷം 3.03ന് വിമാനം ആസാമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്ക് 183 യാത്രക്കാരുമായി വന്ന മറ്റൊരു ഇന്റിഗോ വിമാനം 4.05ന് കൊല്‍ക്കത്തിയിലേക്കും തിരിച്ചുവിട്ടു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഒരു ഇന്റിഗോ വിമാനവും ഈ സമയത്ത് വിമാനത്താവളത്തിലെ ഏപ്രണില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വാച്ച് സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍, ഗുവാഹത്തിയിലെ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ഓഫീസ്, സില്‍ചറിലെ വ്യോമസേനാ കേന്ദ്രം, ഷില്ലോങിഗ് വ്യോമസേനാ ഈസ്റ്റേണ്‍ കമാന്‍ഡ്, കൊല്‍ക്കത്തയിലെ വ്യോമസേനാ മിലിട്ടറി ലെയ്സണ്‍ യൂണിറ്റ്, മണിപ്പൂര്‍ ചീഫ് സെക്രട്ടറി, മണിപ്പൂര്‍ ഡിജിപി, ഹോം കമ്മീഷണര്‍, സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോ റീജ്യണല്‍ ഡയറക്ടര്‍, ഇംഫാല്‍ വെസ്റ്റ് എസ്.പി, ജില്ലാ കമ്മീഷണര്‍ എന്നിവര്‍ക്ക് ഇംഫാലിലെ എയര്‍ ട്രാഫിക് കണ്‍ട്രോളും എയര്‍പോര്‍ട്ട് ഡയറക്ടറും വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് വിമാനത്താവളം അടച്ചിടുന്നതായി അറിയിച്ചുകൊണ്ട് സന്ദേശം പുറപ്പെടുവിച്ചു.

വൈകുന്നേരം 3.55ഓടെ  വ്യോമസേനയുടെ ഇസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. 5.35ന് പരിശോധന പൂര്‍ത്തിയാക്കി ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിമാനത്താവളത്തില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാന്‍ വ്യോമസേന അനുമതി നല്‍കിയത്. ഡ്രോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യോമസേനയുടെ പ്രസ്താവനയില്‍ പറയുന്നു. ശേഷം വ്യോമയാന സുരക്ഷാ ബ്യൂറോ റീജ്യണല്‍ ഡയറക്ടര്‍, ഡിജിസിഎ എയര്‍ സേഫ്റ്റി ഡയറക്ടര്‍, ജോയിന്റ് ആക്ഷന്‍ സെന്റര്‍ കമ്മിറ്റി എന്നിവ സ്ഥിതി വിലയിരുത്തി 5.45ഓടെ വിമാനത്താവളം വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. 5.50ഓടെ വീണ്ടും വിമാനങ്ങള്‍ക്ക് ലാന്റിങ് അനുമതി നല്‍കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍…

Next Post

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിലും മുന്നറിയിപ്പ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മലയോര-തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിലും മുന്നറിയിപ്പ്

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ്; എഫ്ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

നവകേരള യാത്ര പാഴ്‌വേല, മന്ത്രിമാർ പരാതി സ്വീകരിക്കുന്നില്ല,ഉദ്യോഗസ്ഥരാണ് വാങ്ങുന്നതെന്ന് ചെന്നിത്തല

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന; തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെ നടപടി

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന; തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെ നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In