• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്നാം വട്ടം അധികാരത്തിലേക്ക് മോദി: പ്രതിച്ഛായ പഴയ നിലയിലേക്ക് ഉയര്‍ത്തുക വെല്ലുവിളി; കരുത്തോടെ പ്രതിപക്ഷം

by Web Desk 06 - News Kerala 24
June 9, 2024 : 7:21 am
0
A A
0
ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ദില്ലി: പ്രതിപക്ഷത്തെ എതിരാളികൾ കൂട്ടായി ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നാണ് മൂന്നാം വട്ടം അധികാരമെന്ന റെക്കോഡ് നേട്ടം നരേന്ദ്രമോദി കൈവരിക്കുന്നത്. തിരിച്ചടിയേറ്റപ്പോഴും തന്റെ പാർട്ടിയെ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർത്താൻ നരേന്ദ്ര മോദിക്കായി. അടിസ്ഥാന വർഗം പലയിടത്തും പ്രകടിപ്പിച്ച അതൃപ്തി മറികടന്ന് തന്റെ പ്രതിച്ഛായ പഴയ നിലയിലേക്ക് ഉയർത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിയെ കാത്തിരിക്കുന്നത്.

ഗുജറാത്തിൽ നിന്ന് 2014 ൽ മോദി ദില്ലിയിലേക്ക് എത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഒരു ദിവസത്തെ പോലും വിശ്രമമില്ലാത്ത നിരന്തര രാഷ്ട്രീയ നീക്കങ്ങളാണ് മോദിക്ക് മൂന്നാം ഊഴം സമ്മാനിച്ചിരിക്കുന്നത്. ഗുജറാത്തിനെ നയിക്കാൻ 2002ൽ പാർട്ടി ചുമതല നൽകുമ്പോൾ നരേന്ദ്ര മോദി ജനകീയ നേതാവായിരുന്നില്ല. ആർഎസ്എസിലൂടെ ബിജെപിയിലെത്തി സംഘടനാ കാര്യങ്ങളിൽ ഒതുങ്ങിയ നേതാവായിരുന്നു അദ്ദേഹം. 2002ലും ഗുജറാത്ത് കലാപത്തിനു ശേഷമുള്ള അന്തരീക്ഷം രാജ്യത്തെ സംഘപരിവാർ അണികളിലാകെ മോദിയുടെ സ്വീകാര്യത കൂട്ടി.

മാധ്യമങ്ങളിൽ നിന്നും എതിരാളികളിൽ നിന്നും നിരന്തരം എതിർപ്പ് നേരിടുമ്പോഴും ഗുജറാത്തിൽ ഹിന്ദു വോട്ടുകളിൽ ഏകീകരണം സാധ്യമാക്കി മോദി 12 കൊല്ലം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2004 ലും 2009ലും തോൽവി എറ്റുവാങ്ങിയ ബിജെപിയിൽ നരേന്ദ്ര മോദിയെ നേതൃത്വത്തിലെത്തിക്കാനുള്ള മുറവിളി ഉയർന്നു. അദ്വാനി അടക്കമുള്ള നേതാക്കളെ മറികടന്നാണ് മോദിയെ ആർഎസ്എസ് നേതൃത്വം ഏൽപിച്ചത്. വാരാണസിയിൽ മത്സരിച്ച് ഹിന്ദി ഹൃദയഭൂമിയിലും അനക്കമുണ്ടാക്കിയ മോദി ഒറ്റയ്ക്ക് പാർട്ടിയെ അധികാരത്തിലെത്തിച്ചു. അയോധ്യയും മണ്ഡൽ വിരുദ്ധ പ്രക്ഷോഭവും ഉത്തരേന്ത്യയിലെ മുന്നോക്കക്കാർ ബിജെപിയുടെ പിന്നിൽ നില്ക്കാൻ സഹായിച്ചിരുന്നു. എന്നാൽ പാർട്ടിയോട് അകന്നു നിന്ന പിന്നാക്കക്കാരെ കൂടി ചേർത്തു നിർത്തിയാണ് മോദി പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത്.
ബിജെപിയിലും സർക്കാരിലും പിന്നെ എല്ലാം മോദിയിൽ കറങ്ങുകയായിരുന്നു. വലിയ തീരുമാനങ്ങളെടുക്കാൻ മോദി മടിച്ചില്ല. നോട്ടു നിരോധനം എന്ന വെല്ലുവിളി ഏറ്റെടുത്ത മോദി ഇതുയർത്തിയ പ്രതിസന്ധി മറികടന്നാണ് യുപിയിൽ പാർട്ടിക്ക് വിജയം സമ്മാനിച്ചത്. രണ്ട് സർജിക്കൽ സ്ട്രൈക്കിലൂടെ മോദി ദേശീയ വികാരം ഉയർത്തി. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞും അയോധ്യയിലെ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ നടത്തിയും അടിസ്ഥാന വോട്ടു ബാങ്കിന് നൽകിയ വാഗ്ദാനം മോദി പാലിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിച്ച് ടീം ക്യാപ്റ്റനായി മാറാൻ മോദിക്കായി.

എന്നാൽ ലോക്ക്ഡൗണും രണ്ടാം കൊവിഡ് തരംഗകാലത്തെ മരണത്തിൻറെ കാഴ്ചകളും രാജ്യത്തുണ്ടാക്കിയത് കടുത്ത അതൃപ്തിയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാത്ത വിഷയങ്ങളായി തുടരുന്നു. ജി20ക്ക് മോദി നൽകിയ നേതൃത്വവും വിദേശങ്ങളിൽ കിട്ടുന്ന അംഗീകാരവും ഇത്തവണത്തെ പ്രചാരണത്തിലും ആയുധമാക്കി. തെക്കേ ഇന്ത്യയിലും തൻറെ അംഗീകാരം കൂട്ടി തെക്ക് വടക്ക് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ മറികടക്കാൻ ഒരുപരിധിവരെ മോദിക്കായിരിക്കുന്നു. ഇത്തവണ നിറംമങ്ങിയാണ് മോദി മൂന്നാം വട്ടം അധികാരമേറുന്നത്. എന്നാൽ എല്ലാ അടവുകളും പയറ്റാൻ അറിയുന്ന നേതാവ് എന്ന നിലയ്ക്ക് അഞ്ച് വർഷം തുടരാനുള്ള പല നാടകീയ നീക്കങ്ങളും മോദിയിൽ നിന്നും പ്രതീക്ഷിക്കാം. രാജ്യത്തെ അടിസ്ഥാന വർഗം തന്നിൽ നിന്ന് അകലുന്നതും തന്റെ ബ്രാന്ഡിനേറ്റ തിരിച്ചടിയും മറികടക്കാനും പാർട്ടിയിലെ മേധാവിത്വം നിലനിർത്താനും മോദിക്ക് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വൻ പ്ലാൻ, രക്ഷപ്പെട്ടെന്ന് കരുതി യാസറും സംഘവും’, പഴുതടച്ച നീക്കങ്ങൾ, ഒടുവിൽ പിടിയിലായത് വന്‍ ലഹരി കടത്ത് സംഘം

Next Post

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഏക സിവിൽ കോഡിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ്, മണിപ്പൂർ പാർലമെന്റ് സമിതി ചർച്ച ചെയ്യണമെന്നാവശ്യം

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

പാലക്കാട് വിഭാഗീയത പ്രകടം ; മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും: എൽഡിഎഫിൽ ചര്‍ച്ച തുടരുന്നു

ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം ; കൂട്ടിന് ഗ്രോഗു മതി

ഒന്നും ശുഭസൂചനയല്ല; മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍

ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയും കോൺഗ്രസും; മിസോറാമിൽ ഫലം ഇന്ന് അറിയാം

ബിജെപിയുടെ വമ്പൻ കുതിപ്പിൽ കെട്ടിവച്ച കാശ് പോലും നഷ്ടം, കോൺഗ്രസിനും തിരിച്ചടി

സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു

സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In