• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ; എജിയെ ഇടപെടുത്താൻ ​ഗവർണർ ; പ്രതിരോധിക്കാൻ ഭരണ പ്രതിപക്ഷം

by Web Desk 06 - News Kerala 24
February 20, 2022 : 6:25 am
0
A A
0
ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയുമെന്നു പ്രഖ്യാപിച്ച ഗവർണറുടെ അടുത്ത നീക്കം എന്തെന്നു കാത്തിരിക്കുകയാണ് സർക്കാർ. രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗണ്ടന്റ് ജനറലിനെ ഇടപെടുത്താൻ ആണ് രാജ്ഭവൻ നീക്കം.പക്ഷെ സ്റ്റാഫ് നിയമനം സർക്കാറ്റിന്റെ നയ പരമായ കാര്യം ആയതിനാൽ ഗവർണർക്ക് ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് സർക്കാർ നിലപാട്. ഗവർണറുടെ മുന്നറിയിപ്പിൽ ഇന്ന് ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രതികരണം ഉണ്ടാകും ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും വീണ്ടും കടന്നാക്രമിച്ച് ആണ് ഇന്നലേയും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് അല്ല തന്നെ നിയമിച്ചത്. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നു. സർക്കാർ ഈ പരിപാടി അവസാനിപ്പിക്കണം, ആരോപണങ്ങളുടെ മൂർച്ഛ കൂട്ടുകയായിരുന്നു ഗവർണർ.

പേഴ്സണൽ സ്റ്റാഫിലെ രാഷ്ട്രീയക്കാർക്ക് പെൻഷൻ നൽകുന്നത് ഗൗരവമായി എടുക്കുകയാണ്, ഫയൽ വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ട്. വൈകാതെ തന്നെ  നടപടിയുണ്ടാകും. അതിന് ഒരു മാസം വേണ്ടി വരില്ല. നിലപാടിൽ ഉറച്ച് നിൽക്കകുയാണ് ഗവർണ‌ർ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന സ്കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ബജറ്റിൽ പത്ത് കോടി രാജ് ഭവന് നീക്കി വച്ചതിനെ കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഇന്ത്യയിൽ കേരളത്തിലെ രാജ്ഭവനിൽ ആണ് ഏറ്റവും കുറവ് പേഴ്സണൽ സ്റ്റാഫ് ഉളളതെന്നും ഗവർണർ അവകാശപ്പെടുന്നു. കാനത്തിനും കടുത്ത ഭാഷയിലായിരുന്നു ഗവർണറുടെ മറുപടി. കാനം രാജേന്ദ്രൻ ഭരണമുന്നയിൽ തന്നെയല്ലേ എന്നാണ് ചോദ്യം. താൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ പ്രശ്നങ്ങൾക്ക് തന്നെ കരുവാക്കരുത്. ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഇടത് മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഗവർണറുടെ ആരോപണം. ഇടത് മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്. പരസ്യമായി തന്നെ നിങ്ങൾ തമ്മിൽ തല്ലുകയാണ്. താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ എന്തിന് അതിന് കീഴടങ്ങണമെന്നാണ് ഗവർണറുടെ ചോദ്യം. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്. ”പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ”, എന്നാണ് ഗവർണർ പറഞ്ഞത്.

പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി ഡി സതീശൻ ഇതിന് നൽകിയ മറുപടി. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞിരുന്നു. നയപ്രഖ്യാപനം വായിച്ചതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് അവസാനിച്ചെന്ന് കരുതിയെങ്കിൽ തെറ്റി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. മുൻമന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആഞ്ഞടിച്ചു.

”പേര് ബാലൻ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല”, ഗവർണർ പരിഹസിച്ചു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാൽ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവർണർ ആരോപിക്കുന്നു. ”പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ”, എന്നാണ് ഗവർണർ പറയുന്നത്.

ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ എനിക്ക് 11 പേഴ്സണൽ സ്റ്റാഫ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇവിടെ ഓരോ മന്ത്രിമാർക്കും 20-ലധികം പേഴ്സണൽ സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വർഷം കൂടുമ്പോൾ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ മാറ്റി നിയമിച്ചവർക്കടക്കം എല്ലാവർക്കും പെൻഷൻ ആനുകൂല്യങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റാഫ് നിയമനത്തിന്‍റെ പേരിൽ ഇത്തരത്തിൽ രണ്ട് വർഷം കൂടുമ്പോൾ ആളുകളെ മാറ്റി നിയമിക്കുന്നതിൽ പാർട്ടി കേഡർ വളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇതെന്ത് ധൂർത്താണ്? കേരളത്തിലെ ജനത്തിന്‍റെ പണത്തിന്‍റെ ദുർവിനിയോഗമല്ലേ ഇത്? ഗവർണർ ചോദിക്കുന്നു.

പേഴ്സണൽ സ്റ്റാഫ് നിയമനം വെറുതെ വിട്ട് കളയില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അവകാശം ഉണ്ട്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നതാണ്. ഈ നിലപാടിൽ പിന്നോട്ടില്ലെന്നും ഗവർണർ. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദേശിച്ചിട്ടില്ല എന്ന് ഗവർണർ പറയുന്നു. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് തനിക്ക് അറിയാം. പിന്നെ എന്തിന് അദ്ദേഹത്തെ മാറ്റണം എന്ന് താനാവശ്യപ്പെടണം? സർക്കാരാണ് അദ്ദേഹത്തെ കാരണക്കാരനായി കണ്ടെത്തി നടപടിയെടുത്തത്. അതിൽ തനിക്കെന്ത് ഉത്തരവാദിത്തമാണുള്ളത്?

ബിജെപി സംസ്ഥാനസമിതി അംഗം കൂടിയായ ഹരി എസ് കർത്തായെ തന്‍റെ പി എ ആയി നിയമിച്ചതിൽ യാതൊരു തെറ്റുമില്ല എന്നാണ് ഗവർണർ പറയുന്നത്. ഇതിന് മുമ്പ് രാജ്ഭവനിൽ രാഷ്ട്രീയപശ്ചാത്തലം ഉള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അതിന്‍റെ കണക്ക് തന്‍റെ പക്കലുണ്ട്. അദ്ദേഹം മുതിർന്ന മാധ്യമപ്രവർത്തകനാണ്, അദ്ദേഹത്തിന് ഇവിടെ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്. താനും ബിജെപിക്ക് ഒപ്പമായിരുന്നു. കേരളാ പൊലീസ് ഇന്‍റലിജൻസ് ക്ലിയർ ചെയ്ത ശേഷമാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും ഗവർണർ പറയുന്നു.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായ്പ കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നായി ; ഷാജിതക്ക് സഹായമായി മന്ത്രിയുടെ ഇടപെടൽ

Next Post

ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

മുഖ്യമന്ത്രിക്കെതിരായ സമരത്തിന് കഴുതയെ മോഷ്ടിച്ചെന്ന് ആരോപണം ; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുഖ്യമന്ത്രിക്കെതിരായ സമരത്തിന് കഴുതയെ മോഷ്ടിച്ചെന്ന് ആരോപണം ; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

യുപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; മത്സര രംഗത്തുള്ളത് 627 സ്ഥാനാർഥികൾ

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

2023 ഒളിമ്പിക്സ് കമ്മിറ്റി സെഷൻ ഇന്ത്യയിൽ നടക്കുന്നത് ലോകകായിക രംഗത്തിന് നേട്ടമാകും : പ്രധാനമന്ത്രി

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In