തിരുവനന്തപുരം : സര്‍ജിക്കല്‍ മോപ് ഗർഭപാത്രത്തിനുള്ളിൽ വെച്ചു തുന്നിയ സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്‌റ്റിന് 3 ലക്ഷം രൂപ പിഴ. ഇതിനു പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നു സ്ഥിരം ലോക് അദാലത്ത് വിധിച്ചു. 2022 ജൂലൈ 2ന് ആണ് അമര വിള പ്ലാവിള ജിജെ കോട്ടേജിൽ ജീത്തു (24) സിസേറിയന് വിധേയയായത്. ഒരു മാസത്തിനകം നീരും പഴുപ്പും കെട്ടിയതിനെ തുടർന്ന് ജീത്തു ഡോ.സുജയെ വീട്ടിൽ പോയി കണ്ടു. ഗുരുതരമായി ഒന്നുമില്ലെന്നു പറഞ്ഞ് ഡോക്ടർ മരുന്നു നൽകി മടക്കി അയച്ചു.