ന്യൂഡല്‍ഹി : കേരള സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാൻ അനുമതി. സർക്കാർ ജോലികൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ ഒരു വലിയ തീരുമാനം സർക്കാർ എടുത്തു. മൂന്നു മാസത്തേക്കോ അതിൽ കൂടുതലായിട്ടുള്ള അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകൾക്ക് ഇനി ഉടൻ തന്നെ സ്ഥാനക്കയറ്റം നൽകി ആളെ നിയമിയ്ക്കാൻ അനുമതിയാണ് സർക്കാർ നൽകിയത്. നേരത്തേ 2020-ൽ കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഒരു ഉദ്യോഗസ്ഥൻ മൂന്നു മാസത്തിലധികം അവധിയിലായാൽ, ആ ഒഴിവിൽ ആളെ മാറ്റിവെയ്ക്കാൻ അനുവദിച്ചിരുന്നില്ല. പിന്നീട് ചില അവധികൾക്ക് ഇളവുകൾ നൽകിയെങ്കിലും മുഴുവൻ ഒഴിവുകൾക്കും ഇത് ബാധകമായിരുന്നില്ല.
പുതിയ ഉത്തരവിൽ സർക്കാർ പറയുന്നത് , ഇനി Leave Without Allowance (ശൂന്യവേതനാവധി), Leave Preparatory to Retirement (പദവിവിയോഗത്തിനു മുമ്പുള്ള അവധി) തുടങ്ങിയ ഏതെങ്കിലും മൂന്നു മാസത്തേക്കുള്ള അവധിയിലായാൽ തന്നെ ഉടൻ തന്നെ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാവുന്നതാണ്. ആവശ്യമെങ്കിൽ പുതിയ ആളെ നിയമിക്കാനും പ്രയാസമില്ല. വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. ഈ തീരുമാനം മേയ് 16, 2025 മുതൽ പ്രാബല്യത്തിൽ വന്നു. മൂന്നു മാസത്തിലധികം അവധിയിലായാൽ ഉടൻ തന്നെ സ്ഥാനക്കയറ്റം നൽകാം. പഴയ നിയന്ത്രണങ്ങൾ സർക്കാർ പിന്‍വലിച്ചു. Leave Without Allowance ഉൾപ്പെടെയുള്ള എല്ലാ അവധികൾക്കും ഇത് ബാധകമാകും. ഔദ്യോഗിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ടിയുള്ള തീരുമാനമാണ് ഇത്.