• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ക്ക് ജീവപര്യന്തം; എല്ലാവരും ലീഗ് നേതാക്കളും പ്രവര്‍ത്തകരും

by Web Desk 04 - News Kerala 24
May 16, 2022 : 5:59 pm
0
A A
0
കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ക്ക് ജീവപര്യന്തം; എല്ലാവരും ലീഗ് നേതാക്കളും പ്രവര്‍ത്തകരും

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വീതം കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിന് നല്‍കണം.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവര്‍ത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീന്‍, ഷമീര്‍, കഞ്ഞിച്ചാലില്‍ സുലൈമാന്‍, അമീര്‍, അബ്ദുള്‍ ജലീല്‍, റഷീദ് (ബാപ്പുട്ടി), ഇസ്മയില്‍ (ഇപ്പായി), പാലക്കാപറമ്പില്‍ സുലൈമാന്‍, ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), ഫാസില്‍, സലീം, സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, ഫാസില്‍, അംജാദ്, മുഹമ്മദ് മുബ്ഷീര്‍, മുഹമ്മദ് മുഹ്സിന്‍ എന്നിവരാണ് പ്രതികള്‍.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് നാലാം നമ്പര്‍ അതിവേഗ കോടതി ജഡ്ജി ടി എച്ച് രജിതയാണ് കേസ് വിധിച്ചത്.2013 നവംബര്‍ 20ന് രാത്രി ഒമ്പതിനാണ് കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരെ ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നിന്ന് ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍.

കല്ലാങ്കുഴി പള്ളിയില്‍ ലീഗ് യോഗം ചേരല്‍ അവസാനിപ്പിക്കണമെന്നും ആരാധനാലയത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും കുഞ്ഞിഹംസ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍നിന്ന് ഉത്തരവും വാങ്ങിയെടുത്തു. കൂടാതെ ലീഗിന്റെ സ്വാധീന മേഖലയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് ആരംഭിച്ചതും പ്രകോപനത്തിന് കാരണമായി.

ലീഗ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ പ്രതിയായ കേസ് കുടുംബ പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ ഉള്‍പ്പെടെ ഗുരുതര വീഴ്ച വരുത്തി. നിയമസഭയ്ക്കകത്തും പുറത്തും സിപിഐ എം നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ആകെ 27 പ്രതികളാണുള്ളത്.പ്രതിയായിരുന്ന ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Next Post

ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി: ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു

'ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്,' ചിറ്റയത്തോട് പ്രതികരിക്കാതെ മന്ത്രി വീണ ജോർജ്ജ്; കെജ്രിവാളിന് മറുപടി

യന്ത്ര സഹായത്തോടെ മണ്ണെടുക്കാനാകില്ല; വയനാട്ടില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി

യന്ത്ര സഹായത്തോടെ മണ്ണെടുക്കാനാകില്ല; വയനാട്ടില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി

യുഎഇയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

യുഎഇയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In