• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, May 31, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ഇൻഷുറൻസ് ഏജന്റുമാരായി പൊലീസ്; 25 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതിയെ കണ്ടെത്തി

by Web Desk 04 - News Kerala 24
September 19, 2022 : 6:12 am
0
A A
0
ഇൻഷുറൻസ് ഏജന്റുമാരായി പൊലീസ്; 25 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതിയെ കണ്ടെത്തി
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി∙ 25 വർഷം മുൻപ് മുങ്ങിയ കൊലപാതകക്കേസ് പ്രതിയെ കണ്ടെത്തി ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. 1997ൽ കിഷൻ ലാൽ എന്ന വ്യക്തിയെ പണത്തിനായി കൊലപ്പെടുത്തി നാടുവിട്ട രാമു എന്നയാളെയാണു കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കണ്ടെത്തിയത്. ഇൻഷുറൻസ് എജന്റുമാരായി വേഷംമാറി നടത്തിയ അന്വേഷണമാണു പ്രതിയെ വലയിലാക്കിയത്.

ncs-up
Rajan-up
previous arrow
next arrow

1997 ഫെബ്രുവരി രാത്രിയാണ് ഡൽഹിക്കു സമീപമുള്ള തുഗ്‌ലകബാദിൽ താമസിച്ചിരുന്ന കിഷൻ ലാൽ എന്ന വ്യക്തി കൊല്ലപ്പെടുന്നത്. വിവിധ ജോലികൾ ചെയ്തു ജീവിച്ചിരുന്ന കിഷൻ ലാൽ തന്റെ ഭാര്യ സുനിത ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെയാണു കൊല്ലപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് കിഷൻ ലാലിന്റെ അയൽവാസിയായ രാമുവാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. എന്നാൽ കൊലപാതകത്തിനു പിന്നാലെ നാടുവിട്ട രാമുവിനെ പൊലീസിനു കണ്ടെത്താനായില്ല. പതിയെ കലപാതകിയെ കണ്ടെത്താനായില്ലെന്നു കാട്ടി കേസ് ഡയറി പൂട്ടി.

ALA-up
self
previous arrow
next arrow

രണ്ടു പതിറ്റാണ്ടോളം പൊടിപിടിച്ചു കിടന്ന കേസ് ഫയലാണ് 2021 ഓഗസ്റ്റിൽ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പൊടിതട്ടിയെടുത്തത്. പഴയ കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ഓഫിസർമാരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടത്. കൃത്യം ഒരു വർഷമായപ്പോൾ രാമുവിനെ കണ്ടെത്തിയ ഇവർ കിഷൻ ലാലിന്റെ ഭാര്യ സുനിതയെ വിളിച്ചുവരുത്തി. 24 വയസ്സുള്ള മകൻ സണ്ണിക്കൊപ്പം എത്തിയ സുനിത പൊലീസ് കണ്ടെത്തിയ ആൾ രാമു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Rajan-up
self
previous arrow
next arrow

ഭർത്താവിന്റെ കൊലയാളിയെ ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്നും ഒരിക്കലും നീതി ലഭിക്കില്ലെന്നും കരുതി ജീവിച്ച സുനിത 25 വർഷങ്ങൾക്കിപ്പുറം അയാളെ കണ്ടതും ബോധരഹിതയായി വീണു. ഇൻസ്പെക്ടർ സുരേന്ദ്ര സിങ്, സബ് ഇൻസ്പെക്ടർ യോഗേന്ദർ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ പുനീത് മാലിക്, ഓംപ്രകാശ് ദാഗർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. എസിപി ധർമേന്ദർ കുമാറാണ് ഇവരെ നയിച്ചിരുന്നത്.

ഇൻഷുറൻസ് ഏജന്റുമാരായി വേഷം മാറിയ ഇവർ ഡൽഹിയിലെ ഉത്തം നഗറിലെത്തി. മരിച്ച രാമുവിന്റെ ബന്ധുക്കൾക്ക് ഇൻഷുറൻസ് പണം നൽകാനെന്ന പേരിലാണ് ഇവിടെ എത്തിയത്. ഉത്തം നഗറിനു പിന്നാലെ ഉത്തർപ്രദേശിലെ ഫറൂക്കാബാദ് ജില്ലയിലെ ഖാൻപുർ ഗ്രാമത്തിലും പൊലീസ് സംഘം എത്തി. രാമുവിന്റെ ബന്ധുക്കളെ കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയും എത്തിയത്. ഇവിടെനിന്ന് രാമുവിന്റെ മകനായ ആകാശിന്റെ ഫോണ്‍ നമ്പർ ഇവർ സംഘടിപ്പിച്ചു. തുടർന്ന ഫെയ്സ്ബുക്കിൽനിന്ന് ആകാശിന്റെ വിവരങ്ങൾ ശേഖരിച്ച സംഘം ലക്നൗവിലെ കപൂർത്തലയിൽ എത്തി.

ഇവിടെയെത്തിയ പൊലീസ് സംഘം ആകാശിനോട് രാമുവിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി താൻ പിതാവിനെ കണ്ടിട്ടില്ലെന്നും ലക്നൗവിലെ ജാൻകിപുരം എന്ന സ്ഥലത്ത് അശോക് യാദവ് എന്ന പേരിൽ ഇ– റിക്ഷ ഓടിക്കുകയാണെന്നു മാത്രമേ അറിയൂ എന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇ–റിക്ഷ ഓടിക്കുന്നവർക്കു കേന്ദ്ര സർക്കാരിന്റെ സബ്സിഡി നൽകാനാനെത്തിയ ഏജന്റുമാരാണെന്ന പേരിൽ ജാൻകിപുരത്തെ ഓട്ടോ തൊഴിലാളികളുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ ഒരാളിൽനിന്നാണ് അവിടെ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന അശോക് യാദവ് എന്ന രാമുവിലേക്ക് പൊലീസ് എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ 14ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രാമുവാണ് താനെന്ന കാര്യം ഇയാൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. തുടർന്ന് ഫറൂക്കബാദിലെ ബന്ധുക്കളെയും സുനിതയെയും വിളിച്ചുവരുത്തി ഇയാളെ തിരിച്ചറിയുകയും ചെയ്തു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. 1997 ഫെബ്രുവരി നാലിനു താൻ നടത്തിയ ഒരു നിശാപാർട്ടിയിൽവച്ച് കിഷൻ ലാലിനെ കുത്തി കൊലപ്പെടുത്തിയതാണെന്നു രാമു സമ്മതിച്ചു. ചിട്ടികമ്പനിയിൽനിന്നു ലഭിച്ച പണത്തിനായാണു കിഷൻ ലാലിനെ കൊലപ്പെടുത്തിയതെന്നും ആ പണവുമായി നിരവധി സ്ഥലത്തു മാറിമാറി താമസിച്ചശേഷം ജാൻകിപുരിൽ എത്തിയതാണെന്നും ഇയാൾ കുറ്റസമ്മതം നടത്തി. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്നതിനിടയിൽ രാമുവിന് അശേക് യാദവ് എന്ന പേരിൽ ആധാർ അടക്കം തിരിച്ചറിയൽ രേഖകൾ ലഭിച്ചു. ഇപ്പോൾ അൻപത് വയസ്സുണ്ട് രാമുവിന്. പ്രതിയെ കിട്ടിയതോടെ 25 വർഷം മുൻപ് അടച്ചുപൂട്ടിയ കേസിന്റെ നിയമനടപടികൾ ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഉംറ ബുക്കിങ്ങിനുള്ള ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം

Next Post

അസാധാരണ നീക്കം; പോരിനിടെ വാർത്താസമ്മേളനം വിളിച്ച് ഗവർണർ

Related Posts

ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും

ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും

May 30, 2025
മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

May 30, 2025
ഇടുക്കിയിൽ വിനോദസഞ്ചാര പ്രവർത്തന നിരോധനം ലംഘിച്ചാൽ കർശന നടപടി

ഇടുക്കിയിൽ വിനോദസഞ്ചാര പ്രവർത്തന നിരോധനം ലംഘിച്ചാൽ കർശന നടപടി

May 30, 2025
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്

May 30, 2025
സംസ്ഥാനത്ത് പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

സംസ്ഥാനത്ത് പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

May 30, 2025
യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി പി വി അൻവർ

യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി പി വി അൻവർ

May 30, 2025
Next Post
അസാധാരണ നീക്കം; പോരിനിടെ വാർത്താസമ്മേളനം വിളിച്ച് ഗവർണർ

അസാധാരണ നീക്കം; പോരിനിടെ വാർത്താസമ്മേളനം വിളിച്ച് ഗവർണർ

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

അതിജീവിതയുടെ ആവശ്യപ്രകാരം നടക്കുന്നത് രഹസ്യവാദം; നടി ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റം, ഹർജി ഹൈക്കോടതിയിൽ

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനത്തിന്‍റെ ഭാഗ്യക്കുറി, തട്ടിയെടുക്കാൻ മാസ്റ്റർപ്ലാൻ; സംഘം എത്തിയത് ബാങ്ക് ജീവനക്കാരായി, പ​ക്ഷേ!

60ലധികം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർന്നതായി ആരോപണം, അലയടിച്ച് പ്രതിഷേധം

60ലധികം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർന്നതായി ആരോപണം, അലയടിച്ച് പ്രതിഷേധം

അധികൃതരുടെ വീഴ്ച: 90000കിലോ ഭക്ഷ്യധാന്യം ലഭിക്കാതെ തോട്ടം മേഖല, വരും മാസങ്ങളിൽ കുറവ് നികത്തുമെന്ന് വിശദീകരണം

ഓണം കഴിഞ്ഞിട്ടും കിറ്റില്ല,പൂട്ടിയ തോട്ടം തൊഴിലാളികൾ പട്ടിണിയിൽ തുടരുന്നു

Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In