• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; മോഘാലയയെ കുറ്റപ്പെടുത്തി അഭിഷേക് ബാനര്‍ജി

by Web Desk 06 - News Kerala 24
November 23, 2022 : 1:28 pm
0
A A
0
അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; മോഘാലയയെ കുറ്റപ്പെടുത്തി അഭിഷേക് ബാനര്‍ജി

ഗുവാഹത്തി:  ഇന്നലെ (22.11.’22) ആറ് പേരുടെ മരണത്തിനിടയാക്കിയ അസം-മേഘാലയ അതിർത്തിയിലെ തർക്ക സ്ഥലത്ത് നടന്ന അക്രമത്തിൽ തന്റെ വേദന അറിയിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സംഭവം മേഘാലയ സർക്കാരിന്‍റെ “അനാസ്ഥയാണ്” കാണിക്കുന്നതെന്ന് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജി പറഞ്ഞു. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പോയെന്നും പറഞ്ഞ അഭിഷേക്, മേഘാലയയെ നിസാരമായി കാണാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ എത്ര കാലത്തേക്ക് ഹിമന്തബിശ്വയെ അനുവദിക്കുമെന്നും അഭിഷേക് ചോദിച്ചു. മേഘാലയക്കാർ എത്രകാലം ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കണമെന്ന് ചോദിച്ച അഭിഷേക് ഈ അനീതി എത്രനാൾ തുടരുമെന്നും ട്വീറ്റ് ചെയ്തു.

അസം – മേഘാലയ അതിർത്തിയിലെ വനമേഖലയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് മരിച്ചവര്‍. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയക്കാർ. സംഭവത്തിൽ മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യക്തമാക്കി. അതേസമയം പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് സംഭവത്തിൽ അസം വനം വകുപ്പ് പറയുന്നത്. അസമിലെ വനത്തില്‍ നിന്നും മുറിച്ച് കടത്തുകയായിരുന്ന മരവുമായി ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അസം വനം വകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് ട്രക്കിന്‍റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ചു. തുടര്‍ന്ന് വാഹനത്തിന്‍റെ ഡ്രൈവറടക്കം മൂന്ന് പേരെ അസം വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടു.

പിന്നീട്, വൈകീട്ട് അഞ്ച് മണിയോടെ ഒരു വലിയ ആൾക്കൂട്ടം സംഘടിച്ച് സംഭവ സ്ഥലത്തെത്തിയെന്നും പിടികൂടിയെവരെ വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടെന്ന് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ഈ ആള്‍ക്കൂട്ടം അസം വനം വകുപ്പ് ഉദ്യോസ്ഥരെ തടഞ്ഞ് വച്ചു. ഇതോടെയാണ് സ്ഥലത്ത് വീണ്ടും വെടിവെപ്പുണ്ടായി. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അസം വനം വകുപ്പിലെ ഹോം ഗാർഡായ ബിദ്യാസിങ് ലഖ്തെയാണ് കൊല്ലപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്‍. എന്നാല്‍, ഇദ്ദേഹം ഏങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട മറ്റുള്ളവർ മേഘലായയിലെ ഖാസി സമുദായ അംഗങ്ങളാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് വലിയ തോതിൽ ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

അസം – മേഘാലയ അതിർത്തി തർക്കത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. 1972-ൽ അസമിൽ നിന്ന് പുതിയൊരു സംസ്ഥാനമായി മാറിയ മേഘാലയ 1971-ലെ അതിര്‍ത്തികളില്‍ തര്‍ക്കം ഉന്നയിച്ചു. ഇതോടെ  884.9 കിലോമീറ്റർ അതിർത്തിയിലെ 12 പ്രദേശങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തു. ഈ വർഷം മാർച്ചിൽ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയയിലെ കോൺറാഡ് സാങ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, 12 സ്ഥലങ്ങളിൽ ആറിലും തർക്കം പരിഹരിക്കാൻ നിര്‍ദ്ദേശിക്കുന്ന “ചരിത്രപരമായ” കരാറിൽ ഒപ്പുവച്ചു. അതിർത്തി തർക്കങ്ങളിൽ 70 ശതമാനവും പരിഹരിച്ചതായി അന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്ക് വിഷമം?’ വിഭാഗീയത ആരോപണത്തിനെതിരെ തരൂർ

Next Post

സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം നല്ല വാഹനത്തില്‍ യാത്രചെയ്താൽ മതിയോ ? : കാനം രാജേന്ദ്രന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം നല്ല വാഹനത്തില്‍ യാത്രചെയ്താൽ മതിയോ ? : കാനം രാജേന്ദ്രന്‍

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

രാജ്ഭവൻ സമരത്തിനെത്തിയ സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടി എടുത്തു? : ചീഫ് സെക്രട്ടറിക്ക് ഗവർണറുടെ കത്ത്

പാൽ വില കൂടും,5 രൂപ വരെ കൂട്ടേണ്ടി വരും , തീരുമാനം രണ്ട് ദിവസത്തിനകം-മന്ത്രി ചിഞ്ചുറാണി

പാൽ വില കൂടും,5 രൂപ വരെ കൂട്ടേണ്ടി വരും , തീരുമാനം രണ്ട് ദിവസത്തിനകം-മന്ത്രി ചിഞ്ചുറാണി

‘സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്ന് കോടതിയംഗീകരിച്ചു’: ഗവർണർ

'സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്ന് കോടതിയംഗീകരിച്ചു': ഗവർണർ

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

6.1 രേഖപ്പെടുത്തിയ ഭൂചലനം; തുര്‍ക്കിയില്‍ 35 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In