• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

by Web Desk 04 - News Kerala 24
June 8, 2024 : 5:30 pm
0
A A
0
മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി നിർദേശം. ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. പാമ്പര്യമായി ജീവിക്കുന്ന മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

കോയമ്പത്തൂർ, സിഗനല്ലൂർ രാമസ്വാമി സ്ട്രീറ്റ് ലൈനിലെ എച്ച്.ഐ.എസ്.എസ് കോളിനിയിലെ സദാനന്ദ ട്രസ്റ്റും കോയമ്പത്തൂർ സ്വദേശികളായ കണ്ണൻ, ശെമ്പകൻ എന്നിവരുമാണ് താമസിക്കുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിയണമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ആദിവാസികൾ കോടതിയെ അറിയിച്ചു. ആദിവാസികളുടെ ജീവൻ സംരക്ഷിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മൂലഗംഗലിലെ ആദിവാസികൾക്ക് വേണ്ടി അഡ്വ. കെ.ആർ. അനീഷാണ് ഹാജരായത്.

സമാനമായ കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന വെച്ചപ്പതി ഊരിലെ വേലുസ്വാമി, മുരുകൻ എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. പ്രതികളുടെ ജീവനും സ്വത്തിനും മതിയായതും ഫലപ്രദവുമായ പൊലീസ് സംരക്ഷണം നൽൽകണമെന്ന് ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായ വെച്ചപ്പതിയിലെ ക്ഷേത്രവും സംരക്ഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ആദിവാസികളുടെ ഭൂമി സിനിമ നിർമാതാക്കളായ രണ്ടുപേർ കൈയേറി എന്നായിരുന്നു ഹരജിയിലെ ആരോപണം. കടവന്ത്ര കൊച്ചിൻ റോഡിൽ ഗോൾഡൻ ഗോറ്റ് 12 ഡിയിൽ കുമ്പളത്ത് ഹൗസിൽ താമസിക്കുന്ന ജഗദീഷ് ചന്ദ്രനും കാക്കനാട് പാലചുവട് ഗോൾഡൻ ഗേറ്റിൽ ഫ്ലാറ്റ് നമ്പർ 205 ഡി.ഡി.എയിൽ താമസിക്കുന്ന മോഹനനും ആണ് ഭൂമി കൈവശപ്പെടുത്തിയതെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചു. വെച്ചപ്പതിയിലെ ആദിവാസികൾക്ക് വേണ്ടിയും അഡ്വ. കെ.ആർ. അനീഷാണ് ഹാജരായത്.

അട്ടപ്പടിയിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് അന്നയും റസൂലും അടക്കമുള്ള സിനിമകളുടെ നിർമാതാവായ കെ. മോഹനനും മദിരാശി അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവായ ജഗദീഷ് ചന്ദ്രനും നേരത്തെ അറിയിച്ചിരുന്നു. 19 വർഷം മുമ്പ് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ 88 ഏക്കർ ഭൂമി എട്ട് പേർ ചേർന്ന് 2006ൽ വാങ്ങിയെന്ന് കെ. മോഹനൻ പറഞ്ഞത്.

അതേസമയം ജഗദീഷ് ചന്ദ്രൻ പറയുന്നത് പ്രകാരം 86 ഏക്കർ ഭൂമി 10 പേർ ചേർന്ന് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ വാങ്ങിയെന്നാണ്. തമിഴ് ഗൗണ്ടറിൽ നിന്നും ഗുരുവായൂരിലുള്ള പാതിരിയിൽ നിന്നുമാണ് 88 ഏക്കർ വിലക്ക് വാങ്ങിയത്. 88 ഏക്കർ സ്ഥലവും അളന്ന് തിരിക്കാതെ ഒരുമിച്ച് കിടക്കുകയായിരുന്നു. ഈ ഭൂമിയിൽ ഏറെയും മറിച്ചു വിറ്റുവെങ്കിലും വാങ്ങിയവരാരും സ്ഥലം അളന്ന് അതിർത്തി കല്ലിട്ടിരുന്നില്ലെന്നാണ് മോഹനൻ പറഞ്ഞത്.

ഭൂമി അളന്ന് കല്ലിടുന്നതിന് ഹൈകോടതി ഉത്തരവ് ലഭിച്ചുവെന്നാണ് മോഹനൻ അറിയിച്ചത്. അത് പ്രകാരം പാലക്കാട് കലക്ടർ, ഒറ്റപ്പാലം ആർ.ഡി.ഒ, പാലക്കാട് എസ്.പി, അഗളി ഡി.വൈ.എസ്.പി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്ക് കെ. മോഹനനും കൊല്ലം പുള്ളിമാൻ ജങ്ഷനിൽ താമസിക്കുന്ന ഡോ. എസ്.ജെ. ജോളിയും അപേക്ഷ നൽകി. ഭൂമി അളന്ന് കല്ലിടുന്നതിന് മെയ് 27ന് താലൂക്ക് സർവേയറുമായി വെച്ചപ്പതിയിൽ എത്തി. ഡിജിറ്റൽ സർവേയിലൂടെ കെ. മോഹനന്റെ പേരിലുള്ള ഏഴേകാൽ ഏക്കർ ഭൂമിയും ഡോ. എസ്.ജെ. ജോളിയുടെ പേരിലുള്ള നാലേകാൽ ഏക്കർ ഭൂമിയും അളന്ന് തിരിച്ചു.

എന്നാൽ, വെച്ചപ്പതിയിലെ ആദിവാസികളുടെ ഗോത്ര അനുഷ്ഠാന കേന്ദ്രമായ ക്ഷേത്രം സംരക്ഷിക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. ഇതോടെ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി മേഖലകളിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിന്റെ ചിത്രമാണ് പുറത്ത് വരുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമി നൽകിയതിന്റെ രേഖകൾ ഐ.ടി.ഡി.പി ഓഫിസിൽ ഫയലിൽ ഉണ്ട്. അതിന്റെ പരിരക്ഷ ആദിവാസികൾക്ക് ലഭിക്കുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു, റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്: ആനി രാജ

Next Post

80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം: ഇരട്ടനീതിയുടെ തെളിവെന്ന് കെ. സുരേന്ദ്രൻ

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം: ഇരട്ടനീതിയുടെ തെളിവെന്ന് കെ. സുരേന്ദ്രൻ

മലയാളി യുവതി ഒമാനില്‍ മരിച്ചു

മലയാളി യുവതി ഒമാനില്‍ മരിച്ചു

ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു; ഉയര്‍ന്ന പദവി നൽകാനെന്ന് സൂചന

ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു; ഉയര്‍ന്ന പദവി നൽകാനെന്ന് സൂചന

ബസ് ഇടിക്കാതിരിക്കാൻ ബെക്ക് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി, അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ബസ് ഇടിക്കാതിരിക്കാൻ ബെക്ക് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി, അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In