• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

by Web Desk 06 - News Kerala 24
October 22, 2022 : 5:50 pm
0
A A
0
തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയിൽ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവൻ പീറ്റർ കനിഷ്ക്കറെ. വലിയതുറ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ഗുണ്ടാത്തവൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് മാസത്തിൽ മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ നിന്ന് ലഭിച്ച ഒരു കാലിൽ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ സൂചന ലഭിക്കുന്നത്. ആശുപത്രി മാലിന്യമാണെന്ന ആദ്യ നിഗമനത്തിന് ഫോറൻസിക് റിപ്പോർട്ട് വരുന്ന വരെ മാത്രമായിരുന്നു ആയുസ്സ്.
ശസ്ത്രക്രിയ ചെയ്തു മാറ്റിയ ശരീര ഭാഗമല്ലെന്നും വെട്ടി മുറിച്ചെടുത്ത കാലാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. പിന്നാലെ കൊലപാതകികളെ തേടി വലിയതുറ പൊലീസ് ഇറങ്ങി. ഇതിനിടയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു ഗുണ്ടയെ വീട്ടിനുള്ളിൽ വച്ച് വെട്ടിനുറുക്കിയെന്ന വിവരം പൊലീസിന് കിട്ടുന്നത്. പിന്നാലെ, ബംഗ്ലാദേശ് കോളനി സ്വദേശി മിഥുൻ രമേശിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഓഗസ്റ്റ് 12ന് മനുവിന്റെ വീട്ടിൽ വച്ച് കൊലപാതകം നടന്നുവെന്ന് വ്യക്തമായി. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ പീറ്റർ കനിഷ്ക്കറാണ് കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. കനിഷ്കറിന്റെ സംഘത്തിലെ അംഗമായിരുന്നു മനു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും കുത്തിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നും മനു മൊഴി നൽകി. തുടർന്ന്, ഇറച്ചിവെട്ടുകാരനായ സുഹൃത്ത് ഷെഹിൻ ഷായുടെ സഹായത്തോടെ പല കഷണങ്ങളാക്കി മുറിച്ച് കടലിലും തോടിലും മാലിന്യസംസ്കരണ പ്ലാന്റിലുമായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തല കടലിലെറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താനായിട്ടില്ല.

മദ്യപാന സംഘത്തിലുണ്ടായിരുന്ന ചിലരെ വിളിച്ച് മനു കൊലപാതക വിവരം പറഞ്ഞത് തെളിവായി. ഇവരുടെ ഫോണിലെ ഓഡിയോ റെക്കോർഡും പൊലീസും വീണ്ടെടുത്തു. എന്നാൽ കനിഷ്ക്കറിനെ കാണാതായിട്ടും തമിഴ്നാട്ടിൽ ബന്ധുക്കള്‍ പരാതി നൽകാതെയിരുന്നത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് കനിഷ്കറാണെന്ന് തെളിയിക്കാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയ വിവരം വലിയതുറ പൊലീസ് കനിഷ്കറിന്റെ അമ്മയെ അറിയിച്ച ശേഷം ഡിഎൻഎ സാമ്പിൾ ശേഖരിക്കുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് കനിഷ്കറും മനുവും. കനിഷ്കർക്കെതിരെ എട്ട് കേസുകളും മനുവിനെതിരെ ആറ് കേസുകളുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

26 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു; 12 പേര്‍ കസ്റ്റഡിയില്‍

Next Post

ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

മാവേലിക്കരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മാവേലിക്കരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എംജി കൈക്കൂലിക്കേസ്: എൽസിയെ പിരിച്ചുവിട്ടേക്കും; ശുപാർശ അംഗീകരിച്ച് സിൻഡിക്കറ്റ്

എംജി കൈക്കൂലിക്കേസ്: എൽസിയെ പിരിച്ചുവിട്ടേക്കും; ശുപാർശ അംഗീകരിച്ച് സിൻഡിക്കറ്റ്

ഗതാഗതനിയമം ലംഘിച്ചാൽ പിഴയില്ല, പകരം പൂക്കൾ; ഗുജറാത്ത് സർക്കാരിന്റെ ദീപാവലി ഓഫർ

ഗതാഗതനിയമം ലംഘിച്ചാൽ പിഴയില്ല, പകരം പൂക്കൾ; ഗുജറാത്ത് സർക്കാരിന്റെ ദീപാവലി ഓഫർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In