• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈന? വെളിപ്പെടുത്തലുമായി ചൈനീസ് ബ്ലോഗർ

by Web Desk 04 - News Kerala 24
October 9, 2023 : 2:01 pm
0
A A
0
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈന? വെളിപ്പെടുത്തലുമായി ചൈനീസ് ബ്ലോഗർ

ന്യൂയോർക്: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് ആരോപണം. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം കുഴപ്പത്തിലാക്കുന്നതിനായി ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്ന് സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ ഴെങ് ആണ് വെളിപ്പെടുത്തിയത്. തായ്‌വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഇഗ്നിഷൻ പ്ലാനിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു.

ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ജെന്നിഫർ ഴെങ് യു.എസിലാണിപ്പോൾ. സാമൂഹിക മാധ്യമം വഴിയാണ് നിജ്ജാറെ കൊന്നത് ചൈനയാണെന്ന് ജെന്നിഫർ വെളിപ്പെടുത്തിയത്. ”ഇന്ന് കനേഡിയൻ സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യമാണ് വെളിപ്പെടുത്തുന്നത്.”-എന്നായിരുന്നു ജെന്നിഫറുടെ പോസ്റ്റ്.​ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏജന്റുകളാണ് നിജ്ജാറെ കൊലപ്പെടുത്തിയതെന്നും അവർ അവകാശപ്പെട്ടു.തന്നോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ കാനഡയിൽ താമസിക്കുന്ന ചൈനീസ് എഴുത്തുകാരനും യൂട്യൂബറുമായ ലാവോ ഡെങ് ആണെന്നും അവർ പറഞ്ഞു.

തങ്ങളുടെ ഓപറേഷന്റെ ഭാഗമായി ജൂൺ ആദ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നതറാങ്കിങ്ങിലുള്ള ഉദ്യോഗസ്ഥരെ യു.എസിലെ സിയാറ്റി​ലിലേക്ക് അയക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അവരവിടെ രഹസ്യയോഗം ചേർന്നു. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം ശിഥിലമാക്കുകയായിരുന്നു യോഗത്തിന്റെ അജണ്ട. യോഗത്തിനു ശേഷം നിജ്ജാറെ വധിക്കാൻ ഏജന്റുമാരെ ഏർപ്പെടുത്തി. ഏജൻസുകൾ നിഷ്‍കരുണം പദ്ധതി നടപ്പാക്കുകയും ചെയ്തു. -എന്നും ഴെങ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്.

2023 ജൂൺ 18നാണ് ഇന്ത്യ തീ​വ്രവാദിയായി മുദ്രകുത്തിയ നിജ്ജാർ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരക്ക് സമീപം വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിനു ശേഷം തെളിവുകൾ ഇല്ലാതിരിക്കാൻ നിജ്ജാറിന്റെ കാറിലെ ഡാഷ് കാമറ നശിപ്പിച്ചു. കുറ്റകൃത്യം നടത്തിയ ശേഷം ഏജന്റുകൾ മുങ്ങി.

ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും അവർ ഇല്ലാതാക്കി. തൊട്ടടുത്ത ദിവസം തന്നെ അവർ കാനഡയിൽ നിന്ന് വിമാനം വഴി രക്ഷപ്പെട്ടു. ഇന്ത്യക്കാരാണെന്ന് തോന്നിപ്പിക്കാനായി കൊലപാതകികൾ ഇന്ത്യൻ ആക്സന്റ് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും ബ്ലോഗർ പറഞ്ഞു. ജെന്നിഫറിന്റെ അവകാശവാദത്തോട് ചൈന പ്രതികരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ഇത് ഇന്ത്യ തള്ളുകയായിരുന്നു. നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങിപോണം’; മലപ്പുറത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ

Next Post

ഒഡീഷ ട്രെയിൻ ദുരന്തം: നാലു മാസത്തിനുശേഷം അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഒഡീഷ ട്രെയിൻ ദുരന്തം: നാലു മാസത്തിനുശേഷം അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നു

ഒഡീഷ ട്രെയിൻ ദുരന്തം: നാലു മാസത്തിനുശേഷം അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നു

‘യുദ്ധത്തിന്‍റെ ഉത്തരവാദി നെതന്യാഹു’; രൂക്ഷ വിമർശനവുമായി ഇസ്രായേലി പത്രം

'യുദ്ധത്തിന്‍റെ ഉത്തരവാദി നെതന്യാഹു'; രൂക്ഷ വിമർശനവുമായി ഇസ്രായേലി പത്രം

കാപ്പ അസാധു; ആകാശ് തില്ലങ്കേരി ജയിൽമോചിതനായി

കാപ്പ അസാധു; ആകാശ് തില്ലങ്കേരി ജയിൽമോചിതനായി

ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ വീണ ജോര്‍ജ്

ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ വീണ ജോര്‍ജ്

കായികതാരങ്ങളെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന് വി.ഡി സതീശൻ

കായികതാരങ്ങളെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In