• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വഖ്‌ഫ് ബോർഡിന്‍റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
May 4, 2024 : 2:50 pm
0
A A
0
വഖ്‌ഫ് ബോർഡിന്‍റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: വഖ്‌ഫ് ബോർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം തിരിച്ചടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാൽ 2001-02 മുതൽ 2016 -17 വരെയുള്ള കാലയളവിൽ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം (പേ) ആകെ 1,02,100 രൂപയാണ്. ആ തുകയിന്മേൽ നൽകിയിരുന്ന ക്ഷാമാശ്വാസതുകയും ചേർത്തുള്ള മൊത്തം തുക അദ്ദേഹത്തിൽ നിന്നും നടപടിക്രമം പാലിച്ച് തിരിച്ചു പിടിക്കാനുള്ള നടപടികൾ വഖ്ഫ് ബോർഡ് സ്വീകരിക്കണം. ഇക്കാര്യം ഭരണവകുപ്പ് ഉറപ്പ് വരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

വഖ്‌ഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ ബോർഡിൻ്റെ എക്‌സ്‌-ഒഫീഷ്യാ സെക്രട്ടറി കൂടിയായിരുന്ന മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാലിനെതിരെ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതി നൽകിയിരുന്നു. മുൻ ചീഫ് എക് സിക്യൂട്ടീവ് ഓഫീസർ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചുള്ള ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തുന്നതിന് ധനകാര്യ പരിശോധന വിഭാഗത്തെ ചുമതലപ്പെടുത്തുന്നതിന് മന്ത്രി നിർദേശം നൽകി. ഈ വിഷയത്തിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ധനമന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതോടൊപ്പം കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ മുഖ്യമന്ത്രിക്കും വഖ്‌ഫ് വകുപ്പ് മന്ത്രിക്കും സമർപ്പിച്ചിരുന്ന നിവേദനങ്ങളും ധനകാര്യ പരിശോധനാ വിഭാഗത്തിൻറെ പരിശോധനക്കായി ലഭിച്ചു. തുടർന്ന് ധനകാര്യ പരിശോധനാ വിഭാഗം എറണാകുളത്തുള്ള സംസ്ഥാന വഖ്‌ഫ് ബോർഡ് ആസ്ഥാന ഓഫീസിൽ പരിശോധന നടത്തിയത്.

സംസ്ഥാന വഖ്‌ഫ് ബോർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാലിന്റെ ശമ്പളം സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്നും നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവുകൾ ലംഘിച്ച് 2014 ജൂലൈ ഒന്ന് മുതൽ 2018 ജനുവരി 31 വരെയുള്ള കുടിശ്ശിക ഒറ്റത്തവണയിൽ 1,37,349 രൂപ പണമായി അദ്ദേഹം കൈപ്പറ്റിയതായി പരിശോധയിൽ കണ്ടെത്തി.

ഈ നടപടി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ അദ്ദേഹം അനർഹമായി കൈപ്പറ്റിയ തുക ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള അനുവദനീയമായ പലിശ സഹിതം പ്രോവിഡന്റ് ഫണ്ടിൽ യഥാസമയം ലയിപ്പിക്കേണ്ടിയിരുന്ന തുകയെക്കാൾ അധികരിക്കുന്ന പക്ഷം അധികരിച്ച തുകയും കേരള ഫിനാൻഷ്യൽ കോഡ് ആർട്ടിക്കിൾ പ്രകാരം കണക്കാക്കുന്ന പിഴപലിശയും ചേർന്നുള്ള തുക അദ്ദേഹത്തിൽ നിന്നും തിരികെ ഈടാക്കണം. അതിനുള്ള നടപടികൾ വഖ്ഫ് ബോർഡ് സ്വീകരിക്കണം. ഇക്കാര്യത്തിലും നടപടി സ്വീകരിച്ചുവെന്ന് ഭരണ വകുപ്പ് ഉറപ്പു വരുത്തണമെന്നാണ് ശിപാർശ.

സംസ്ഥാന വഖ്‌ഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ശമ്പളം നിയമനാധികാരി കൂടിയായ സർക്കാർ നിശ്ചയിച്ചു നൽകേണ്ടതാണെന്ന് 1996ലെ സംസ്ഥാന വഖ്ഫ് ചട്ടത്തിലും 2019ലെ സംസ്ഥാന വഖ്ഫ് ചട്ടത്തിലും വകുപ്പ് 63 (മൂന്ന്) ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതാതുകാലങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിയുടേയും അഡീഷണൽ സെക്രട്ടറിയുടേയും തസ്തികയിലെ വേതനം, അലവൻസുകൾ എന്നിവ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ബി. മുഹമ്മദ് ജമാലിനു സർക്കാർ നിശ്ചയിച്ചു നൽകേണ്ടതായിരുന്നു.

എന്നാൽ, അദ്ദേഹത്തിന്റെ ശമ്പളം സർക്കാർ യാതൊരു ഘട്ടത്തിലും നിശ്ചയിച്ച് നൽകിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണ കുറിപ്പിന് വഖഫ് ബോർഡും സ്പഷ്ടീകരണമായി റവന്യൂ വകുപ്പും മറുപടി നൽകിയത്. ഈ സാഹചര്യത്തിൽ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ബി. മുഹമ്മദ് ജമാൽ അതാതുകാലങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിയുടേയും അഡീഷണൽ സെക്രട്ടറിയുടേയും തസ്തികയിലെ വേതനം, അലവൻസുകൾ എന്നിവ കൈപ്പറ്റിയതു സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായം തേടി നിലവിലെ കോടതി ഉത്തരവുകൾക്ക് വിധേയമായി ഭരണവകുപ്പ് ഉചിതമായ തീരുമാനം കൈക്കൊള്ളമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

സംസ്ഥാന വഖ്‌ഫ് 2016 ലെ റെഗുലേഷൻസിന് വിരുദ്ധമായി നടത്തിയിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം എന്നിവയിൽ ഹൈകോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി വഖ്‌ഫ് ബോർഡ് ഉചിതമായ നടപടികൾ സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് കള്ളക്കടൽ റെഡ് അലർട്ടും ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു

Next Post

ടി.പി. ചന്ദ്രശേഖരന്‍റേത് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം -എൻ. വേണു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ടി.പി. ചന്ദ്രശേഖരന്‍റേത് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം -എൻ. വേണു

ടി.പി. ചന്ദ്രശേഖരന്‍റേത് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം -എൻ. വേണു

ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലക്കും ബാധകമെന്ന് ലേബർ കമീഷണർ

ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലക്കും ബാധകമെന്ന് ലേബർ കമീഷണർ

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യു.പി സ്‌കൂളിലെ അധ്യാപകന്‍ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യു.പി സ്‌കൂളിലെ അധ്യാപകന്‍ മരിച്ചു

ഇന്നും ഏഴ്, എട്ട് തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഏഴ്, എട്ട് തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

മോദി 2023ൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചത് 162 തവണ; പക്ഷേ ഒരിക്കൽ പോലും മണിപ്പൂരിൽ പോയില്ല

മോദി 2023ൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചത് 162 തവണ; പക്ഷേ ഒരിക്കൽ പോലും മണിപ്പൂരിൽ പോയില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In