• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുസ്‍ലിംകളായതുകൊണ്ടല്ലേ ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്​; ഹൽദ്വാനിയിലെ പൊലീസ് മർദനത്തെ കുറിച്ച് പ്രദേശവാസികൾ

by Web Desk 04 - News Kerala 24
February 14, 2024 : 3:57 pm
0
A A
0
മുസ്‍ലിംകളായതുകൊണ്ടല്ലേ ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്​; ഹൽദ്വാനിയിലെ പൊലീസ് മർദനത്തെ കുറിച്ച് പ്രദേശവാസികൾ

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രൂപപ്പെട്ട സംഘർഷത്തിനു പിന്നാലെ പൊലീസ് വീടുകളിൽ കയറി കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതച്ചുവെന്ന് പ്രദേശവാസികൾ. നഗരസഭയുടെ നേതൃത്വത്തിൽ മദ്റസ തകർക്കുകയും പൊലീസ് വെടിവെപ്പിൽ ആറുപേർ ​കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

ഫെബ്രുവരി 10ന് രാത്രി 10.30 ഓടെ വീടുകളിൽ റെയ്ഡ് നടത്തിയ പൊലീസ് കുടുംബാംഗങ്ങളെ തല്ലിച്ചതച്ചുവെന്നാണ് പ്രദേശവാസികളുടെ പരാതി. സംഘർഷമുണ്ടായ സ്ഥലത്ത് ഞങ്ങളില്ലായിരുന്നുവെന്നും ഒന്നും ചെയ്തിട്ടില്ല എന്നും പൊലീസിനോട് ആവർത്തിച്ചതായി പ്രദേശത്തെ സ്കൂളിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ശാമ പർവീൺ പറഞ്ഞു. വാതിലുകൾ തകർത്താണ് പൊലീസ് വീടിന് അകത്തെത്തിയത്. കട്ടിലിൽ നിന്ന് കിടക്ക നിലത്തേക്ക് പൊലീസ് വലിച്ചെറിഞ്ഞു. കിടക്കക്കുള്ളിൽ പരിശോധന നടത്തി. എന്റെ ഭർത്താവിനെ അവർ ക്രൂരമായി മർദിച്ചു. 12 വയസുള്ള ഞങ്ങളുടെ മകൾ ഭയന്ന് കരയാൻ തുടങ്ങി. പിതാവിനെ അടിക്കല്ലേ എന്നായിരുന്നു അവളുടെ അപേക്ഷ. എന്നിട്ടും അവർ അടി നിർത്തിയില്ല. മർദനത്തിൽ അദ്ദേഹത്തിന്റെ കാലിന്റെ എല്ല് പൊട്ടി. ഞങ്ങളെല്ലാം പാവങ്ങളാണ്. ഇങ്ങനെയുള്ള മർദനങ്ങൾ സഹിച്ച് എങ്ങനെയാണ് ജീവിക്കുക?-ശാമ പർവീൺ ചോദിച്ചു.

സംഘർഷമുണ്ടായ ദിവസം കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് പൊലീസ് റുക്സാനയുടെയും ഭർത്താവ് റഹീമിന്റെയും വീട്ടിലെത്തിയത്. എന്നാൽ അന്നേദിവസം അവിടേക്ക് പോയിട്ടേ ഇല്ലെന്ന് റുക്സാന ആണയിടുന്നു. ”കുറെ ​പൊലീസുകാരുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അവർ നശിപ്പിച്ചു. ഞാനും മകളും വീടിനകത്ത് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. അവർ എന്റെ ഭർത്താവിനെ പുറത്തേക്ക് വിളിച്ചു. കിടക്കകൾ പുറത്തേക്കെറിഞ്ഞു. അദ്ദേഹത്തെ തല്ലിച്ചതച്ചു. അദ്ദേഹത്തിന്റെ കാല് പൊട്ടി. അവർ അദ്ദേഹത്തെ വലിച്ചിഴച്ച് റോഡിൽ ​കൊണ്ടിട്ടു.”-റുക്സാന വിവരിച്ചു. സംഘർഷത്തിൽ പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഷാനവാസ് ചികിത്സയിലാണ്.

സംഘർഷത്തിനു പിന്നാലെ ഫെബ്രുവരി 10ന് ആയിഷയുടെ 23 വയസുള്ള മകൻ അർസലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫർണിച്ചർ ബിസിനസാണ് അർസലന്. മകനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി ആയിഷ ആരോപിച്ചു. നാലുദിവസമായി വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നാൽ കഴിക്കും. ഭർത്താവിന് സുഖമില്ലാത്തതിനാൽ ജോലിക്ക് പോകാനാകില്ല. ഭയംകൊണ്ട് പുറത്തേക്കിറങ്ങാൻ പോലും സാധിക്കുന്നില്ല.-ആയിഷ പറയുന്നു. ഞങ്ങളും ഇന്ത്യയിൽ ജനിച്ചുവളർന്നവരാണ്. എന്ത്കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? മുസ്‍ലിംകളായത് കൊണ്ടപ്പോ ഞങ്ങളെയിങ്ങനെ വേട്ടയാടുന്നത്?-മറ്റൊരു യുവതിയായ സബ ചോദിക്കുന്നു.

ഈ മാസം എട്ടിനാണ് ഗഫൂർ ബസ്തിയിൽ മദ്റസ തകർത്തത്. പ്രദേശവാസികൾ ന​മ​സ്കാ​ര​ത്തി​നു​കൂ​ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടതി നിർദ്ദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടത്. എന്നാൽ, ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണുള്ളത്. ഇതിന് കാത്തു നിൽക്കാതെ കോർപ്പറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയി. സ്റ്റേ ലഭിച്ചിട്ടില്ലെന്ന മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായയുടെ വാദത്തെ സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകൻ അഹ്രാർ ബെയ്ഗ് വെല്ലുവിളിക്കുകയും കോർപ്പറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പി എം.എൽ.എയെ ഭീഷണിപ്പെടുത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

Next Post

ശരദ് പവാറിന്റെ എൻ.സി.പി കോൺഗ്രസിൽ ലയിക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് നേതാക്കൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ശരദ് പവാറിന്റെ എൻ.സി.പി കോൺഗ്രസിൽ ലയിക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് നേതാക്കൾ

ശരദ് പവാറിന്റെ എൻ.സി.പി കോൺഗ്രസിൽ ലയിക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് നേതാക്കൾ

വന്യജീവി ആക്രമണം തടയാൻ വനത്തിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം തടയാൻ വനത്തിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

ഗുജറാത്തിൽ നിന്ന് ​നദ്ദയും മഹാരാഷ്ട്രയിൽ നിന്ന് അശോക് ചവാനും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

ഗുജറാത്തിൽ നിന്ന് ​നദ്ദയും മഹാരാഷ്ട്രയിൽ നിന്ന് അശോക് ചവാനും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

സി.എം.ആർ.എലിനായി ഖനന നിയമത്തിൽ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് മാത്യു കുഴൽനാടൻ

സി.എം.ആർ.എലിനായി ഖനന നിയമത്തിൽ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് മാത്യു കുഴൽനാടൻ

ഫാറൂഖ് കോളജ് അലുംനി അവാർഡ് ടി.വി.ചന്ദ്രന്

ഫാറൂഖ് കോളജ് അലുംനി അവാർഡ് ടി.വി.ചന്ദ്രന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In