• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകായുക്തയ്ക്ക് അധികാരം തിരികെ കിട്ടും? ഓര്‍ഡിനൻസ് റദ്ദായാൽ അസാധാരണ സ്ഥിതി

by Web Desk 04 - News Kerala 24
August 8, 2022 : 5:44 pm
0
A A
0
ലോകായുക്തയ്ക്ക് അധികാരം തിരികെ കിട്ടും? ഓര്‍ഡിനൻസ് റദ്ദായാൽ അസാധാരണ സ്ഥിതി

തിരുവനന്തപുരം: ഓര്‍ഡിനൻസ് ഭരണം അഭികാമ്യമല്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചതോടെ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ അസാധുവാകുമെന്ന് ഉറപ്പായി. ഗവർണർ ഇന്ന് അർധരാത്രിക്കകം ഒപ്പിട്ടില്ലെങ്കിൽ ആറു നിയമങ്ങൾ ഭേദഗതിക്കു മുൻപുള്ള അവസ്ഥയിലേക്കു പുനഃസ്ഥാപിക്കപ്പെടും. അതിലേറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്.

ലോയുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവായാൽ ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ ലഭിക്കും. ഓർഡിനൻസ് റദ്ദായാൽ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ, പുതിയ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് വീണ്ടും ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. പുതിയ ഓർഡിനൻസായി അയയ്ക്കണമെങ്കിൽ നിലവിലെ ഓർഡിനൻസ് പുതുക്കാതെ ഗവർണർ തിരിച്ച് അയയ്ക്കണം.

ഓർഡിനൻസുകൾ ഇത്ര ദിവസത്തിനകം ഒപ്പിടണമെന്ന് വ്യവസ്ഥയില്ലാത്തതിനാൽ എത്രനാൾ വേണമെങ്കിലും ഒപ്പിടാതെ നീട്ടികൊണ്ടുപോകാൻ ഗവർണർക്കാകും. സർവകലാശാലയിലെ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതാണ് ഗവർണറുടെ എതിർപ്പിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം.

നിയമസഭ ചേരാത്ത സാഹചര്യത്തിൽ, പുതിയ നിയമനിർമാണം നടത്താനോ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213–ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. ഇതു ഗവർണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങും. അടുത്ത സഭാസമ്മേളനത്തിൽ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേർന്നു 42 ദിവസത്തിനകം ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്നില്ലെങ്കിൽ അസാധുവാകും. ഇതൊഴിവാക്കാനാണ് ഓർഡിനൻസുകൾ ഗവർണറുടെ അംഗീകാരത്തോടെ പുതുക്കുന്നത്. ഏറെക്കാലമായി ഇങ്ങനെ പുതുക്കി ഇറക്കുന്ന ഓർഡിനൻസുകളുണ്ട്.

ജൂൺ 27 മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയുണ്ടാകും. നിലവിലെ കേസുകളിൽ പഴയ നിയമമായിരിക്കും ബാധകം. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ മന്ത്രി രാജിവയ്ക്കേണ്ടിവരും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമ കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി.

കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം.

മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട അധികാരി മുഖ്യമന്ത്രിയാണ്. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നg മാസത്തിനകം തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കിയിരുന്നു.

ഓർഡിനൻസ് റദ്ദായാൽ, നിയമസഭയിൽ കൊണ്ടുവന്ന് ബില്ല് പാസാക്കുമ്പോൾ ഓർഡിനൻസ് റദ്ദായ കാലത്തേക്കു കൂടി നിയമപ്രാബല്യം നൽകുന്ന വിധത്തിൽ വ്യവസ്ഥ ഉള്‍പ്പെടുത്തണം. സഭ ചേരാന്‍ ഇനിയും മാസങ്ങളുള്ളതിനാൽ അടിയന്തരമായി സഭ വിളിച്ചു ചേർക്കണമെന്ന് മന്ത്രിസഭായോഗത്തിന് ഗവർണറോട് ആവശ്യപ്പെടാം. എന്നാൽ, പരമാവധി അനുനയ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഗവർണർ ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയച്ചാൽ സർക്കാരിനു വീണ്ടും അംഗീകാരത്തിനായി അയയ്ക്കാം. അംഗീകാരം നൽകാൻ ഗവർണർ നിർബന്ധിതനാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമാക്കാഴ്ചകൾ വീണ്ടും ഡിസംബറിൽ; ഐഎഫ്എഫ്കെ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Next Post

പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്

അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്

കോഴിക്കോട്‌ മേയറുടെ നിലപാട്‌ അംഗീകരിക്കാനാവില്ല; പരസ്യമായി തള്ളിപ്പറയുന്നു: സിപിഐ എം

കോഴിക്കോട്‌ മേയറുടെ നിലപാട്‌ അംഗീകരിക്കാനാവില്ല; പരസ്യമായി തള്ളിപ്പറയുന്നു: സിപിഐ എം

ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു; 3 പേര്‍ക്ക് പരിക്ക്

ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു; 3 പേര്‍ക്ക് പരിക്ക്

തുണി ബെൽറ്റിൽ അരയിൽ കെട്ടി ഒന്നര കിലോ സ്വർണ്ണം കടത്തി; കോഴിക്കോട്ട് രണ്ടുപേർ പിടിയിൽ

തുണി ബെൽറ്റിൽ അരയിൽ കെട്ടി ഒന്നര കിലോ സ്വർണ്ണം കടത്തി; കോഴിക്കോട്ട് രണ്ടുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In