• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിജാബ് വിവാദം അടക്കം അന്വേഷിക്കും ; ശിവമൊഗ്ഗ കൊലപാതകത്തിൽ രാഷ്ട്രീയപ്പോര്’

by Web Desk 01 - News Kerala 24
February 22, 2022 : 4:17 pm
0
A A
0
ഹിജാബ് വിവാദം അടക്കം അന്വേഷിക്കും ; ശിവമൊഗ്ഗ കൊലപാതകത്തിൽ രാഷ്ട്രീയപ്പോര്’

ബെംഗളൂരു : കർണാടകയിലെ ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കലാപസമാനമായ അവസ്ഥയ്ക്കു പ്രാദേശിക ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. വിലാപയാത്രയ്ക്ക് അനുമതി നൽകിയ തീരുമാനം ഉചിതമായില്ലെന്നും ഏതു സാഹചര്യത്തിലാണ് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയെന്ന് അറിയില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

അയ്യായിരത്തിലേറെ ആളുകളാണ് തിങ്കളാഴ്ച മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ വിലാപയാത്രയ്ക്ക് അനുമതി നൽകരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഹർഷ (26) എന്ന തയ്യൽ തൊഴിലാളിയെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. ഇതിനു പിന്നാലെ തിങ്കളാഴ്ച ശിവമോഗ്ഗയിൽ നടന്ന സംഘർഷത്തിൽ ഇരുപതോളം പേർക്കു പരുക്കേൽക്കുകയും അൻപതോളം വാഹനങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കല്ലേറുമുണ്ടായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്കു നിറയൊഴിച്ചു. ഹിന്ദുത്വ സംഘടനകളാണ് നഗരത്തിൽ അക്രമം അഴിച്ചു വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.

കൊലയ്ക്കു ഹിജാബ് വിവാദവുമായി ബന്ധമില്ലെന്ന് ‌ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തിങ്കളാഴ്ച അറിയിച്ചെങ്കിലും ഇന്ന് നിലപാട് മാറ്റി. ഹിജാബ് വിവാദമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ഹിജാബ് വിവാദത്തിനു പിന്നിൽ പ്രവർത്തിച്ച മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിജാബിനെതിരെ സംസാരിച്ചതിനാണു ഹർഷയെ കൊലപ്പെടുത്തിയതെന്ന് ബിജെപിയും ഹിന്ദു സംഘടനകളും ആരോപിക്കുന്നു.

‘മു‌സ്‌ലിം ഗുണ്ടകളാണ്’ ഹർഷയുടെ കൊലപാതകത്തിനു പിന്നിലെന്നു ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ കുറ്റപ്പെടുത്തിയതു വിവാദമായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ത്രിവർണ പതാകയ്ക്കു പകരം കാവിപതാക വരുമെന്നും ഗുണ്ടായിസം ഞങ്ങൾ അനുവദിക്കില്ലെന്നുമുള്ള ഈശ്വരപ്പയുടെ പ്രസ്താവനയ്ക്കെതിരെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ അടക്കമുള്ളവർ പ്രതിഷേധമറിയിച്ചു. തുടർച്ചയായി പ്രകോപന പ്രസ്താവനകൾ നടത്തുന്ന ഈശ്വരപ്പയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ മുസ്‍ലിം സംഘടനകൾക്കും കോൺഗ്രസിനും ബന്ധമുണ്ടെന്ന ആരോപണം പോലീസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ തന്റെ മകനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുസ്‌ലിം തീവ്രസംഘടനകളാണെന്ന് ആരോപിച്ച് ഹർഷയുടെ അമ്മ പദ്മ ശിവമൊഗ്ഗ പോലീസിൽ പരാതി നൽകി. മകനെതിരെ ചിലയാളുകൾ വധഭീഷണി മുഴക്കിയതായും പദ്മ പറഞ്ഞു. പരാതിയിൽ ശിവമോഗ്ഗ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തെന്നും മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. പൂർവവൈരാഗ്യം മൂലം 5 പേർ ചേർന്നു ഹർഷയെ വധിച്ചതാണെന്നും ഇരു കൂട്ടരുടെയും ക്രിമിനൽ പശ്ചാത്തലത്തിന് ഇതിൽ പങ്കുണ്ടെന്നും പോലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കണം : കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്

Next Post

രാമന്‍ പിള്ളയ്ക്ക് നോട്ടിസ് നല്‍കിയ സംഭവം; നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകരുടെ സംഘടന

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാമന്‍ പിള്ളയ്ക്ക് നോട്ടിസ് നല്‍കിയ സംഭവം; നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകരുടെ സംഘടന

രാമന്‍ പിള്ളയ്ക്ക് നോട്ടിസ് നല്‍കിയ സംഭവം; നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകരുടെ സംഘടന

രണ്ടര വയസുകാരിക്ക് മര്‍ദനം ; മാനസിക വിഭ്രാന്തിയുള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി

രണ്ടര വയസുകാരിക്ക് മര്‍ദനം ; മാനസിക വിഭ്രാന്തിയുള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി

രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവം ; കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി മെഡിക്കല്‍ ബുള്ളറ്റിന്‍

രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവം ; കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും : മോദി

അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും : മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In