• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

by Web Desk 04 - News Kerala 24
April 29, 2024 : 3:53 pm
0
A A
0
പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

ബെംഗളൂരു: ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകളെക്കുറിച്ച് പാർട്ടി നേതാക്കള്‍ നേരത്തെ അറിഞ്ഞിട്ടും മൗനം പാലിച്ചതിന്റെ തെളിവുകൾ പുറത്തുവരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെ ബി.ജെ.പിയും പ്രതിക്കൂട്ടിൽ. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മൂവായിരത്തോളം വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബി.ജെ.പിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു.

ഈ വിഡിയോകളും ഫോട്ടോകളും അടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹാസനില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചാല്‍ ഈ വിഡിയോകള്‍ ഒരു ‘ബ്രഹ്‌മാസ്ത്രം’ ആയി ഉപയോഗിക്കപ്പെടും. ഒരു പീഡനക്കേസ് പ്രതിയുടെ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിക്കും കളങ്കമുണ്ടാക്കും. ദേശീയതലത്തില്‍ ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ പങ്കുവെച്ചു.

വിഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടതും ഏറെ വിവാദങ്ങൾക്കിടയാക്കി. രക്ഷപ്പെടാൻ സഹായിച്ചത് ബി.ജെ.പിയാണെന്ന ആരോപണവുമായി മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയും രംഗത്തെത്തി. സംഭവത്തിൽ മോദിയുടെ മൗനത്തെയും ചോദ്യം ​ചെയ്ത കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പെ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുജോലിക്കാരിയായ 47കാരി പ്രജ്വല്‍ രേവണ്ണക്കും പിതാവും എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണക്കും എതിരെ പീഡനപരാതിയുമായി രംഗത്തെത്തി. എം.എല്‍.എയായ രേവണ്ണയും എം.പിയായ മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ജോലിക്ക് ചേര്‍ന്ന് നാലുമാസത്തിന് ശേഷം എച്ച്.ഡി. രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. വീട്ടില്‍ ആറ് വനിത ജോലിക്കാരുണ്ടായിരുന്നു. രേവണ്ണ ഇവരെ എല്ലായ്‌പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് സ്റ്റോര്‍റൂമിലേക്ക് അടക്കം വനിതാ ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ മോശംരീതിയില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. മകന്‍ പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. വീട്ടിലെ പുരുഷ ജോലിക്കാർ വനിത ജോലിക്കാരോട് സൂക്ഷിക്കാൻ മുന്നറിയിപ്പും നൽകിയിരുന്നു. തന്റെ മകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നതിനാൽ നമ്പര്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പ്രചരിക്കുന്ന വിഡിയോകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന് വാദിച്ച് പ്രജ്വലും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജെ.ഡി.എസ് എം.എല്‍.എയായ ശരണഗൗഡ കണ്ഡകര്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് കത്തുനല്‍കി. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ആണ് ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ പ്രധാന എതിരാളി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ്രിവാളിനെ കണ്ടു

Next Post

ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

ഉഷ്ണതരംഗ ഭീഷണി: പാലക്കാട് ഓറഞ്ച് അലർട്ട്; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് നീട്ടി

ഉഷ്ണതരംഗ ഭീഷണി: പാലക്കാട് ഓറഞ്ച് അലർട്ട്; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് നീട്ടി

12 സീറ്റ് വരെ ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തൽ

12 സീറ്റ് വരെ ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തൽ

ശോഭ സുരേന്ദ്രൻ തലക്കു വെളിവില്ലാത്തവൾ; മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നവനല്ല ഞാൻ -ഇ.പി. ജയരാജൻ

ശോഭ സുരേന്ദ്രൻ തലക്കു വെളിവില്ലാത്തവൾ; മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നവനല്ല ഞാൻ -ഇ.പി. ജയരാജൻ

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In