• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 25, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനുശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

by Web Desk 04 - News Kerala 24
June 14, 2024 : 2:09 pm
0
A A
0
കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനുശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

കൊൽക്കത്ത: 2022 ഒക്ടോബർ 14നാണ് ഐ.ഐ.ടി ഖരക്പൂരിലെ എൻജിനീയറിങ് വിദ്യാർഥി ഫൈസാൻ അഹ്മദിന്റ അഴുകിത്തുടങ്ങിയ മൃതദേഹം ലാല ലജ്പത് റായ് ഹോസ്റ്റലിലെ സി-205ാം നമ്പർ മുറിയിൽ കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ നിന്നുള്ള ഈ ‘ആത്മഹത്യാ’ വാർത്ത പുറംലോകത്ത് ചെറുതല്ലാത്ത ഞെട്ടലാണുളവാക്കിയത്. എന്നാൽ, 23കാരൻ സ്വയം ജീവനൊടുക്കിയതല്ലെന്നും വെടിയേറ്റും കുത്തേറ്റും ക്രൂരമായി കൊല്ലപ്പെട്ടാതാണെന്നുമുള്ള റിപ്പോർട്ട് രണ്ടു വർഷങ്ങൾക്കുശേഷം പുറത്തുവന്നിരിക്കുന്നു. ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച തെളിവുകൾ.

ഡോ.എ.കെ. ഗുപ്തയുടെ രണ്ടാമത്തെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം ഫൈസാന്റെ കഴുത്തിന്റെ മുകളിൽ ഇടതുഭാഗത്ത് വെടിയേറ്റ മുറിവും കഴുത്തിന്റെ വലതുഭാഗത്ത് കുത്തേറ്റ മുറിവുമുണ്ട്. പ്രാഥമിക അന്വേഷണത്തിലോ 2022 ഒക്ടോബർ 15 ന് മിഡ്‌നാപൂർ മെഡിക്കൽ കോളേജിൽ ആദ്യത്തെ പോസ്റ്റ്‌മോർട്ടം നടത്തുമ്പോഴോ ഈ പ്രത്യേക പരിക്കുകളുടെ വിഡിയോ ചിത്രീകരണം പോലീസ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2022ൽ ഫൈസാന്റെ മൃതദേഹം കണ്ടെത്തുന്നതിനും മൂന്ന് ദിവസം മുമ്പ് തങ്ങളുടെ മകൻ കൊല്ലപ്പെട്ടിരിക്കാമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിരുന്നു. ഫൈസാന്റെ മുറിയായിരുന്നില്ല മൃതദേഹം കണ്ടെത്തിയ ഹോസ്റ്റൽ മുറി.

2023 മേയ് 27ന് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് മോർച്ചറിയിൽവെച്ച് നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ഫൈസാന്റെ തലയോട്ടിയുടെ വലതുഭാഗത്തെ അസ്ഥിഭാഗം നഷ്ടപ്പെട്ടതായും മൃതദേഹം കണ്ടെടുത്ത ദിവസത്തെ നിശ്ചല ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നതായും തിരിച്ചറിഞ്ഞത്. കൂടാതെ, ആദ്യം ഹൈകോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ സംശയിച്ചിരുന്ന വിഷബാധയെ പുതിയ ഫോറൻസിക് റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തു.

കഴിഞ്ഞ വർഷം മാർച്ച് 29ന് കൊൽക്കത്ത ഹൈകോടതി ഫൈസാന്റെ മൃതദേഹം മറവുചെയ്ത അസമിലെ ജന്മനാടയ ദിബ്രുഗഡിൽനിന്ന് പുറത്തെടുത്ത് കോടതി നിയോഗിച്ച വിദഗ്ധനെക്കൊണ്ട് ഫോറൻസിക് പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. ഫോറൻസിക് മെഡിസിൻ ആന്റ് ടെക്നോളജിയിൽനിന്ന് വിരമിച്ച പ്രഫസർ ഡോ. എ.കെ. ഗുപ്തയെ ഫൈസാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പരിശോധിക്കാനും മരണകാരണവും രീതിയും കണ്ടെത്താനും ചുമതലപ്പെടുത്തി. തുടർന്ന് കഴിഞ്ഞ മേയ് 24ന് കൊൽക്കത്ത പോലീസിന്റെ മോർച്ചറിയിലേക്ക് പ്ലൈവുഡ് പെട്ടികളിലാക്കി മൃതദേഹാവശിഷ്ടങ്ങൾ എത്തിച്ച് ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കി.

കേസിൽ ഡോ.ഗുപ്തയുടെ അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിച്ചേക്കും.നേരത്തെ വാദം കേട്ടിരുന്ന ജസ്‌റ്റിസ് ജെയ് സെൻഗുപ്തയുടെയും ജസ്‌റ്റിസ് മാൻതയുടെയും ബെഞ്ചുകളിൽനിന്ന് മാറ്റിയതിനുശേഷം ജസ്‌റ്റിസ് അമൃത സിൻഹയുടെ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കുന്നതിനായി കേസ് അടുത്തയാഴ്‌ച കൊൽക്കത്ത ഹൈകോടതിയിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസികൾ കേരളത്തിന്റെ ജീവനാഡി, സർക്കാരുകൾ ഏകോപിതമായ ശ്രമങ്ങൾ നടത്തണം: മുഖ്യമന്ത്രി

Next Post

ഖരീഫ്, പെരുന്നാൾ: ദോഫാറിൽ പരിശോധനയുമായി സി.പി.എ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഖരീഫ്, പെരുന്നാൾ: ദോഫാറിൽ പരിശോധനയുമായി സി.പി.എ

ഖരീഫ്, പെരുന്നാൾ: ദോഫാറിൽ പരിശോധനയുമായി സി.പി.എ

സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളില്‍ നാല് മരണം ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സന്നിധാനത്ത് അയ്യപ്പന്മാർക്ക് സുരക്ഷയൊരുക്കി കേരള പോലീസ്

സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട ; പരാതിക്കാരനെ നേരിട്ട് വിളിക്കും ; പുതിയ പദ്ധതിയുമായി പൊലീസ്

കുവൈറ്റ് ദുരന്തം ; മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വി വാസവൻ

കുവൈറ്റ് ദുരന്തം ; മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വി വാസവൻ

ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In