• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 15, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഇടത് അധ്യാപക സംഘടന രണ്ട് തട്ടിൽ

by Web Desk 04 - News Kerala 24
June 14, 2023 : 3:11 pm
0
A A
0
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഇടത് അധ്യാപക സംഘടന രണ്ട് തട്ടിൽ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കോഴിക്കോട് : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയത്തിൽ മഹാരാജാസിലെ അധ്യാപക സംഘടന രണ്ടു തട്ടിൽ. ഹിസ്റ്ററി അധ്യാപകനായ വിനോദ് കുമാറിനെ പ്രതിയാക്കിയതിൽ ഇടതു അധ്യാപക സംഘടനയിലെ ബഹുഭൂരിപക്ഷം പേരും എതിരാണ്. ആർഷോക്ക് പരീക്ഷ എഴുതാൻ ഹാജരില്ലെന്ന് ചൂണ്ടിക്കാണിച്ചത് വിനോദ് കുമാർ ആയിരുന്നു. ഒറ്റ ദിവസം പോലും ക്ലാസിലിരിക്കാത്ത ആർഷോയെ പരീക്ഷക്കിരുത്താൻ കഴിയില്ല എന്ന നിലപാടിൽ വിനോദ് ഉറപ്പിച്ചു നിന്നു.

ncs-up
Rajan-up
previous arrow
next arrow

ഹാജരില്ലാത്ത പല എസ്.എഫ്.ഐ നേതാക്കളെയും വിനോദ് പുറത്താക്കിയിരുന്നു. എന്നാൽ, പ്രിൻസിപ്പലിന് മേൽ സമർദം ചെലുത്തി ചില നേതാക്കൾ പരീക്ഷയെഴുതാൻ അനുമതി നേടി. പരീക്ഷയെഴുതാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ചിലർ കടമ്പ കടന്നത്. സമാനായ കാര്യത്തിൽ എസ്.എഫ്.ഐയുടെ പല നേതാക്കൾക്കും വിനോദ് കുമാറിനോട് ശത്രുതയുണ്ട്. എസ്.എഫ്.ഐ നേതാക്കളുടെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപകനല്ല വിനോദ് കുമാർ. വിദ്യാർഥി സംഘടനയുടെ യൂനിറ്റ് സെക്രട്ടറി മുതൽ മുതിർന്ന നേതാക്കളെല്ലാം വിനോദ് കുമാറിന് എതിരാണ്. വിദ്യാർഥി നേതാക്കളുടെയും കണ്ണിലെ കരടാണ് അധ്യാപകൻ.

ALA-up
self
previous arrow
next arrow

അധ്യാപകരുടെ അഭിപ്രായത്തിൽ വിനോദ് കുമാറിനെ പ്രതിയാക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. അദ്ദേഹം കോഡിനേറ്റർ മാത്രമാണ്. സാങ്കേതിക കാര്യങ്ങളുമായി അദ്ദേഹത്തിനു ബന്ധമില്ല. അദ്ദേഹത്തോടൊപ്പം ഒരു വിഭാഗം അധ്യാപകർ ഉറച്ചുനിൽക്കുന്നു എന്നതാണ് ഇപ്പോൾ സംഘടന നേരിടുന്ന വലിയ പ്രതിസന്ധി. നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു സംഘം അധ്യാപകർ. എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങൾ കഴിഞ്ഞ ദിവസം വിനോദ് കുമാറിനെ കാണാൻ എത്തിയിരുന്നു.

Rajan-up
self
previous arrow
next arrow

അധ്യാപക സംഘടനയുടെ തലപ്പത്തുള്ള നേതാവും ജില്ലയിലെ മന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ചില ഇടപെടലുകൾ നടത്തുന്നുണ്ട്. ഇപ്പോഴും പുറത്തിരുന്ന് മഹാരാജാസിനെ നിയന്ത്രിക്കുന്നത് ഈ മന്ത്രിയാണെന്ന ആക്ഷേപവും നിലവിലുണ്ട്. ആർഷോ ഉന്നത നേതാകൾക്ക് വേണ്ടപ്പെട്ടയാളാണ്. അതിനാൽ അധ്യാപക സംഘടനയിലെ ഉന്നത നേതാവ് വിനോദ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ആർഷോയെ അനുകൂലമായി റിപ്പോർട്ട് നൽകണം എന്നാണ്. പ്രിൻസിപ്പലിനെ നിയന്ത്രിക്കുന്നത് അധ്യാപക സംഘടനയുടെ തലവനാണ്. അദ്ദേഹം ആർഷോക്ക് ഒപ്പമാണ്. കോർഡിനേറ്റർ സ്ഥാനം രാജിവെക്കണമെന്ന് വിനോദ് കുമാറിന്മേൽ സമ്മർദ്ദം ഉണ്ടായതായും സൂചനയുണ്ട്.

അതിന് വിനോദ് കുമാർ വഴങ്ങിയിട്ടില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് രാജിവച്ച് പിൻവാങ്ങാൻ തയാറല്ലെന്നും വിനോദ് കുമാർ പറഞ്ഞതായി അറിയുന്നു. വേണ്ടിവന്നാൽ വിനോദ് കുമാറിനെ പുറത്താക്കാനും സാധ്യതയുണ്ട്. പാർട്ടി നേതാക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്നയാളാണ് അധ്യാപക സംഘടന നേതാവ്. ആർഷോയെ സംരക്ഷിക്കണമെന്ന കാര്യത്തിൽ പാർട്ടി സമ്മർദ്ദം ശക്തമാണെന്ന് അധ്യാപകർ പറയുന്നു.

അതേസമയം, കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലും വിഷയം സങ്കീർണമായി. എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട നൂറോളം പേരെങ്കിലും ഹോസ്റ്റലിലെ സ്ഥിര സന്ദർശകരോ താമസക്കാരോ ആണ്. ഇവർക്ക് സംഘടനക്കുമേൽ സ്വാധീനമുള്ളതിനാൽ ഹോസ്റ്റൽ അടക്കി ഭരിക്കുന്നത് ഈ സംഘമാണ്. ഇതിനെതിരെ 30ലധികം വിദ്യാർഥികൾ ഹോസ്റ്റൽ ഓഫിസിൽ പരാതി നൽകി. ഹോസ്റ്റൽ അധികാരി നിവേദനം പ്രിൻസിപ്പലിന് കൈമാറിയെന്നാണ് സൂചന. സുരക്ഷിതത്വം ഒരുക്കണമെന്നാണ് പരാതിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹോസ്റ്റൽ ഒഴിഞ്ഞു പോകാൻ വിദ്യാർഥികൾ തയാറല്ല. ഇവർക്കെതിരെ വിദ്യാർഥി സംഘടനയുടെ ഭീഷണി ഉയരുകയാണ്. വിദ്യാർഥികളുടെ യോഗം വിളിക്കാൻ ഹോസ്റ്റൽ ഓഫിസ് അധികൃതർ തീരുമാനിച്ചെങ്കിലും സംഘർഷം ഉണ്ടാകുമെന്ന ഭയത്താൽ തീരുമാനം മാറ്റി.

അതേസമയം, അട്ടപ്പാടിയിൽ കെ. വിദ്യക്കൊപ്പം എത്തിയത് എസ്.എഫ്.ഐയുടെ ഉന്നത നേതാവാണെന്നും സൂചന. അട്ടപ്പാടിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിലാണ് അഭിമുഖത്തിന് എത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Next Post

മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23കാരനെ തല്ലിക്കൊന്നു

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23കാരനെ തല്ലിക്കൊന്നു

മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23കാരനെ തല്ലിക്കൊന്നു

മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിനു കോവിഡിന് മുൻപുള്ള സ്ഥിതി തുടരാം: പൊതുഭരണ വകുപ്പ്

മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിനു കോവിഡിന് മുൻപുള്ള സ്ഥിതി തുടരാം: പൊതുഭരണ വകുപ്പ്

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ

സ്വാതി പ്രഭക്ക് നിയമനം നൽകാൻ മന്ത്രിസഭയോഗ തീരുമാനം

സ്വാതി പ്രഭക്ക് നിയമനം നൽകാൻ മന്ത്രിസഭയോഗ തീരുമാനം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In