• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഔറംഗബാദ് ഇനി സംഭാജിനഗര്‍, ഒസ്മാനാബാദ് ഇനി ധാരാശിവ് : പ്രതിസന്ധിക്കിടെ സ്ഥലപ്പേരുകൾ മാറ്റി മഹാരാഷ്ട്ര സ‍ര്‍ക്കാര്‍

by Web Desk 06 - News Kerala 24
June 29, 2022 : 8:29 pm
0
A A
0
മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

മുംബൈ : വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെ നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകൾ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രണ്ട് ജില്ലകളുടേയും രണ്ട് വിമാനത്തവാളങ്ങളുടേയും പേരുകൾ മാറ്റാനുള്ള നിര്‍ദേശം അംഗീകരിച്ചത്. ഔറംഗബാദ് നഗരത്തിൻ്റെ പേര് സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മന്ത്രിസഭായോഗം പുനർനാമകരണം ചെയ്തു. മഹാഅഖാഡി സഖ്യത്തിൽ ചേര്‍ന്നതോടെ ശിവസേനയുടെ തീവ്രഹിന്ദുത്വം നഷ്ടപ്പെട്ടെന്ന് വിമതര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് നിര്‍ണായക മന്ത്രിസഭായോഗത്തിൽ സ്ഥലപ്പേരുകൾ മുഖ്യഅജൻ‍ഡയാക്കി താക്കറെ കൊണ്ടുവന്നത്.

മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ പ്രദേശത്തിന്റെ ഗവർണറായിരിക്കെയാണ് ഔറംഗബാദിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് വധിക്കാൻ ഉത്തരവിട്ട സാംഭാജിയുടെ പേരു മാറ്റണമെന്നത് ഏറെക്കാലമായുള്ള ശിവസേനയുടെ ആവശ്യമായിരുന്നു.

ഹൈദരാബാദിലെ അവസാന ഭരണാധികാരി മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള ഒസ്മാനാബാദ്, നഗരത്തിനടുത്തുള്ള ആറാം നൂറ്റാണ്ടിലെ ഗുഹകളിൽ നിന്നാണ് ധാരാശിവ് എന്ന പുതിയ പേര് ജില്ലയ്ക്ക് വേണ്ടി സ്വീകരിച്ചത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിൻ്റെ പേരിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന് ബാലസാഹേബ് താക്കറെയുടെ പേരിടണമെന്ന അഭിപ്രായം ശിവസേനയിൽ ഉണ്ടായിരുന്നുവെങ്കിലും നവിമുംബൈ നഗരത്തിൻ്റെ നിര്‍മ്മാണത്തിൽ നിര്‍ണായക പങ്കുവഹിച്ച ഡിബി പാട്ടീലിൻ്റെ പേരിടാനാണ് മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം.

പൂണെ നഗരത്തിന് ഛത്രപതി ശിവജിയുടെ മാതാവിൻ്റെ സ്മരണാര്‍ത്ഥം ജിജാവു നഗർ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നവിമുംബൈ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രി ആന്തുലെയുടെ പേരിടണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തെങ്കിലും മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചര്‍ച്ചയായില്ല. സ്ഥലപ്പേര് മാറ്റുന്നതിലൂടെ തീവ്രഹിന്ദു നിലപാടുകളിലും മണ്ണിൻ്റെ മക്കൾ വാദത്തിലും താൻ ഉറച്ചു നിൽക്കുന്നുവെന്ന സന്ദേശം നൽകാനാണ് ഉദ്ധവ് ശ്രമിച്ചതെന്നാണ് വിലയിരുത്തൽ.

അതേസമയം വിശ്വാസവോട്ടെടുപ്പിൽ സുപ്രീംകോടതിയിൽ വാദം ആരംഭിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭായോഗം എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഉദ്ധവ് താക്കറെ അവസാനിപ്പിച്ചത്. നിര്‍ണായക ഘട്ടത്തിൽ തനിക്കൊപ്പം നിന്ന എൻസിപിക്കും കോണ്‍ഗ്രസിനും ഉദ്ധവ് നന്ദി പറഞ്ഞു. പക്ഷേ സ്വന്തം പാര്‍ട്ടിയിൽ നിന്നും തനിക്ക് കുത്തേറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ രണ്ടര വര്‍ഷം മൂന്ന് പാർട്ടികളും ചേര്‍ന്ന് നല്ല രീതിയിൽ പ്രവർത്തിച്ചുവെന്ന് കൂടി പറഞ്ഞാണ്  ഉദ്ധവ് താക്കറെ യോഗം അവസാനിപ്പിച്ചത്.

അസാധാരണ ധൈര്യവും നേതൃത്വഗുണവും കാണിച്ച നേതാവായിരുന്ന ഉദ്ധവ് താക്കറെയെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു.

ഭരണപരിചയം ഇല്ലാതെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയത്. എന്നാൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര കൊവിഡിനെ നേരിട്ടു. ഇതിനിടയിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായി. നട്ടെല്ലിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനകം അദ്ദേഹം തിരികെ ജോലിതിരക്കുകളിൽ മുഴുകി. ഇത്രയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വേറൊരു നേതാവിൻ്റെ പേര് പറയാൻ സാധിക്കുമോ? ഈ മനുഷ്യൻ അത് കാണിച്ചു. പ്രധാനമന്ത്രി പോലും അദ്ദേഹത്തിൻ്റെ കര്‍ത്തവ്യബോധ്യത്തെ അഭിനന്ദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഇതരസംസ്ഥാനത്തുള്ളവര്‍ പോലും ഇവിടെ പട്ടിണി കിടന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കിരുന്നു  – കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുനിൽ കേദാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല ; മടിയില്‍ കനമുണ്ടോയെന്നും സുധാകരന്‍റെ ചോദ്യം

Next Post

ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി ജിഎസ്ടി കൗൺസിൽ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി ജിഎസ്ടി കൗൺസിൽ

അവനെ തൂക്കിക്കൊല്ലൂ ; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയു‌ടെ സഹോദരങ്ങൾ

അവനെ തൂക്കിക്കൊല്ലൂ ; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയു‌ടെ സഹോദരങ്ങൾ

കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം ; രണ്ട് പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

സ്ത്രീവിരുദ്ധ സര്‍ക്കുലറില്‍ നടപടി : ടൂറിസം ഡയറക്ടർ കൃഷ്ണ തേജയെ മാറ്റി, പി ബി നൂഹ് പുതിയ ഡയക്ടർ

സ്ത്രീവിരുദ്ധ സര്‍ക്കുലറില്‍ നടപടി : ടൂറിസം ഡയറക്ടർ കൃഷ്ണ തേജയെ മാറ്റി, പി ബി നൂഹ് പുതിയ ഡയക്ടർ

പാലക്കാട് കൊലപാതകം : അവിനാശ് ദീപികയെ വെട്ടിയത് മുപ്പതോളം തവണ, കുഞ്ഞ് ഇനി ദീപികയുടെ മാതാപിതാക്കള്‍ക്കൊപ്പം

പാലക്കാട് കൊലപാതകം : അവിനാശ് ദീപികയെ വെട്ടിയത് മുപ്പതോളം തവണ, കുഞ്ഞ് ഇനി ദീപികയുടെ മാതാപിതാക്കള്‍ക്കൊപ്പം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In