• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറി വീടുകളിലെത്തിച്ചു; കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന

by Web Desk 04 - News Kerala 24
October 7, 2022 : 9:18 pm
0
A A
0
പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറി വീടുകളിലെത്തിച്ചു; കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്‍തു. മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന.

കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്. കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്‍തു.

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ രണ്ടര മാസം മുമ്പാണ് മലയാളിയായ ഷാജി രാജന്‍ മരിച്ചത്. അല്‍ ഖോബാറിലെ ദോസരി ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 25ന് ആയിരുന്നു മുഹമ്മദ് ജാവേദിന്റെ മരണം. രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഒരേ ദിവസമാണ് പൂര്‍ത്തിയായത്. അൽഅഹ്‍സയിലെ സാസ്‍കാരിക സംഘടനയായ നവോദയ പ്രവർത്തകരാണ് ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിലായിരുന്നു ജാവേദിന്റെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചത്.

സെപ്റ്റംബർ 29ന് രാത്രി 10.30ന് കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ശ്രീലങ്കൻ എയർവേയ്സ് വിമാനത്തില്‍ ഷാജി രാജന്റെ മൃതദേഹവും രാത്രി 9.20ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ജാവേദിന്റെ മൃതദേഹവും അയക്കാനായിരുന്നു തീരുമാനം. കാര്‍ഗോ കമ്പനി ഒരു ആംബുലന്‍സിലാണ് രണ്ട് മൃതദേഹങ്ങളും വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ അടങ്ങിയ സ്റ്റിക്കര്‍ പെട്ടികള്‍ക്ക് മുകളില്‍ പതിക്കാറുണ്ട്. ഈ സ്റ്റിക്കറുകളാണ് മാറിപ്പോയത്.

സ്റ്റിക്കര്‍ നോക്കിയാണ് മൃതദേഹങ്ങള്‍ വിമാനങ്ങളില്‍ കയറ്റുന്നത്. ഷാജിയുടെ മൃതദേഹം ഡൽഹി വിമാനത്തിലും ജാവേദിന്റേത് തിരുവനന്തപുരത്തും എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. പെട്ടികള്‍ക്ക് മുകളില്‍ പേരുകള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. വരാണസി സ്വദേശി ജാവേദിന്റെ മൃതദേഹം ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങിയ ബന്ധുക്കള്‍ ദില്ലിയില്‍ നിന്ന് വരാണസിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ പെട്ടിയ്ക്ക് മുകളിലെ പേര് ശ്രദ്ധയില്‍പെട്ടപ്പോള്‍ സംശയം തോന്നി സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെട്ടു.

നാസ് വക്കം ഉടന്‍ തന്നെ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വരാണസി കളക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഏര്‍പ്പാടാക്കി. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കായംകുളത്ത് എത്തിയ ജാവേദിന്റഎ മൃതദേഹം ഇതിനോടകം തന്നെ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു. രണ്ടര മാസം പഴക്കമുള്ള മൃതദേഹം ആയതിനാൽ പെട്ടി തുറന്ന്​ ആരേയും കാണിക്കാതെ ദഹിപ്പിക്കാന്‍ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഷാജിയുടെ മക്കളുടെ നിർബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. അച്ഛന്റെ മൃതദേഹമല്ലെന്ന് ഷാജിയുടെ മകള്‍ പറഞ്ഞെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല.

സംസ്‍കരിച്ചതിന് ശേഷം മൃതദേഹം മാറിപ്പോയെന്ന് അറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. തുടർന്ന് കാർഗോ കമ്പനി ഒരു ലക്ഷം രൂപ ചെലവിൽ ആംബുലൻസിൽ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു. മൂന്നു ദിവസം മുമ്പ് യു.പിയിൽ നിന്ന്​ പുറപ്പെട്ട ആംബുലൻസ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്​ വീട്ടിലെത്തിയത്.

അതേസമയം ജാവേദിന്റെ മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞതിനാല്‍ വാരണാസിയിലെ അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. യു.പിയിലെ സാമൂഹിക പ്രവർത്തകരും കളക്ടർ ഉൾപ്പടെയുള്ള അധികാരികളും ജാവേദിന്റെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മാറിപ്പോയ ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ട സൗദി വിദേശകാര്യ മന്ത്രാലയം ദമ്മാമിലുള്ള കാർഗോ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. കഴിഞ്ഞ ദിവസം അധികൃതര്‍ കാർഗോ കമ്പനി ഓഫീസിലെത്തി പരിശോധന നടത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ

Next Post

സ്റ്റോക്ക് മാര്‍ക്കറ്റിലെ തിരിച്ചടി, ലക്ഷങ്ങള്‍ പോയി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്റ്റോക്ക് മാര്‍ക്കറ്റിലെ തിരിച്ചടി, ലക്ഷങ്ങള്‍ പോയി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു

സ്റ്റോക്ക് മാര്‍ക്കറ്റിലെ തിരിച്ചടി, ലക്ഷങ്ങള്‍ പോയി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു

ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും നാളെ പാര്‍ക്കിങ് സൗജന്യം

ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും നാളെ പാര്‍ക്കിങ് സൗജന്യം

മൂന്ന് നാള്‍ ഇടിമിന്നലോട് കൂടിയ മഴ വരുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്

മൂന്ന് നാള്‍ ഇടിമിന്നലോട് കൂടിയ മഴ വരുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്

വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു; ഇത്തവണ ഇടിച്ചത് പശുവിനെ, മുന്‍ഭാഗം തകര്‍ന്നു

വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു; ഇത്തവണ ഇടിച്ചത് പശുവിനെ, മുന്‍ഭാഗം തകര്‍ന്നു

നാഷണല്‍ ഹെറാൾഡ് കേസ്; കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ 5 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

നാഷണല്‍ ഹെറാൾഡ് കേസ്; കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ 5 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In