തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ശ്രീതുവിനെ തിരികെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ദേവേന്ദുവിൻ്റെ മരണത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. രണ്ടു ഡിവൈഎസ്പിമാരും മൂന്നു സിഐമാരും അടങ്ങുന്ന സംഘമാണ് ഇതുവരെയും ചോദ്യം ചെയ്തത്.