• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് -മോദി

by Web Desk 04 - News Kerala 24
January 3, 2024 : 5:53 pm
0
A A
0
മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് -മോദി

തൃശ്ശൂര്‍: മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

‘രാജ്യത്തെ വികസിത രാഷ്‌ട്രമാക്കുമെന്ന് മോദി ഉറപ്പ് നല്‍കി. സ്വാതന്ത്ര്യം ലഭിച്ചശേഷം യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശക്തിയെ പോരായ്മായി കണ്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ നിങ്ങള്‍ക്കെല്ലാം അധികാരവും അവകാശവും ഉറപ്പാക്കി. നാരീശക്തി വന്ദന്‍ നിയമം പ്രാവര്‍ത്തികമാക്കി. സ്ത്രീ ശാക്തികരണം, വനിതാ സംവരണ ബില്‍, മുത്തലാഖില്‍ നിന്നും മുസ്‍ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് മോചനം എന്നിവ മോദി ഉറപ്പ് നല്‍കി. അതും മോദി സര്‍ക്കാര്‍ പാലിച്ചു’ -മോദി പറഞ്ഞു.

ഭാരത് മാതാ കി ജയ് വിളിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കം കുറിച്ചത്. തന്നെ അനുഗ്രഹിക്കാനായി എത്തിയ കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഇന്നലെ മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നുവെന്നും അനുസ്മരിച്ചു.

‘ഏറ്റവും വലിയ ഭാഗ്യമാണ് ഭഗവാന്‍ ശിവന്റെ ഭൂമിയായ വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ആകാന്‍ സാധിച്ചത്. ഞാന്‍ ശിവഭക്തനാണ്. ഇവിടെ വടക്കുംനാഥ ക്ഷേത്രത്തില്‍ ശിവന്റെ അനുഗ്രഹമുണ്ട്. തൃശൂര്‍ പൂരം രാജ്യം മുഴുവന്‍ പ്രസിദ്ധമാണ്. വീരനാച്ചിയാരുടെയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള സാവിത്രി നാഥ് ഫൂലേയുടെയും ജന്മദിനമാണിന്ന്. അവരേയും അനുസ്മരിക്കുകയാണ്. കേരളത്തിന്റെ മണ്ണും ഇത്തരത്തിലുള്ള നിരവധി വീരപുത്രിമാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവര്‍ ഈനാടിന്റെസ്വാതന്ത്ര്യത്തിനായി നല്‍കിയിട്ടുള്ള പങ്ക് വലുതാണ്.

അക്കമ്മ ചെറിയാന്‍, എ.വി. കുട്ടിമാളു അമ്മ, റോസമ്മ ചെറിയാന്‍ എന്നിങ്ങനെ പോകുന്നു. കാര്‍ത്യായനി അമ്മയും ഭാഗീരഥി അമ്മയും വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സല്ലെന്ന് തെളിയിച്ചു. നഞ്ചിയമ്മ തന്റെ കലാ പ്രാവീണ്യത്തില്‍ ദേശീയ അവാര്‍ഡ് നേടി. പി.ടി. ഉഷ അഞ്ജു ബോബി ജോര്‍ജ് എന്നിവരും കായികരംഗത്ത് അവരുടെ ശക്തി തെളിയിച്ചു.

ബി.ജെ.പിക്ക് നാല് വിഭാഗമാണുള്ളത്: ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പദ്ധതികളുടെ ഫലം കൂടുതലും ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ലഭിച്ചിട്ടുള്ളത് ഇടതുപക്ഷ കോണ്‍ഗ്രസ് ഭരണത്തില്‍ സ്ത്രീകൾക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ലഭ്യമായിരുന്നില്ല. ഇവയെല്ലാം പരിഹരിക്കുമെന്ന് മോദി ഉറപ്പ് നല്‍കി. അത് പാലിച്ചു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 10 കോടി ജനങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് നല്‍കി. 11 കോടി ജനങ്ങള്‍ക്ക് പൈപ്പ് വെള്ളം, 12 കോടി ജനങ്ങള്‍ക്ക് ശൗച്യാലയം, 1 രൂപയ്‌ക്ക് സാനിറ്ററി പാഡ്, കേരളത്തിലെ 80 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കി. പ്രസവാവധി 26 ആഴ്ചയാക്കി. 30 കോടിയിലധികം പേര്‍ക്ക് മുദ്രാ ലോണ്‍, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അവസരം. ഇതെല്ലാം മോദി നല്‍കിയ വാഗ്ദാനങ്ങളാണ്. വരും ദിനങ്ങളില്‍ രാജ്യത്തെ വനിതകള്‍ക്കെല്ലാം വന്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്. സ്ത്രീശക്തി സുപ്രധാന ശക്തിയായി മാറണം. അതിനായി അവസരങ്ങളുടെ കലവറയുണ്ട്. പ്രധാനമന്ത്രി വിശ്വകര്‍മ്മയോജനയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും, പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്നും മോദി ഉറപ്പ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി അവാസ് യോജനയില്‍ എല്ലാവര്‍ക്കും വീടും ലഭ്യമാക്കുന്നുണ്ട്.

കേരളത്തില്‍ നിന്നും നിരവധിയാളുകളാണ് പഠിക്കാനും ജോലിക്കുമായി വിദേശത്തേക്ക് പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ നിരവധി ദുരിത അവസരങ്ങളിലൂടെ ലോകം കടന്നുപോയിട്ടുണ്ട്. യുക്രൈന്‍ സംഘര്‍ഷം, സുഡാന്‍, ഗസ്സ എന്നിവിടങ്ങളിലെ സംഘര്‍ഷം ഏതുമാകട്ടെ. കേരളത്തിലെ നഴ്‌സുമാര്‍ ഇറാഖില്‍ പെട്ട് പോയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ നാട്ടിലെത്തിച്ചു.

കേരളത്തില്‍ വളരെക്കാലമായി എല്‍ഡിഎഫും യുഡിഎഫും ഭരിച്ചുവരികയാണ്. പേരില്‍ മാത്രമാണ് ഇവർ രണ്ട് പാര്‍ട്ടികൾ. എന്നാല്‍, അഴിമതിയിലും പ്രവര്‍ത്തനങ്ങളിലും കുടുംബാധിപത്യത്തിലും യാതൊരു മാറ്റവും ഇല്ല. ഇന്‍ഡ്യ മുന്നണിയുണ്ടാക്കി ഇപ്പോള്‍ അവര്‍ ഒന്നിച്ചായിരിക്കുകയാണ്. കേരളത്തില്‍ വികസനം വേണമെങ്കില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എൻ.ഡി.എ സഖ്യത്തിന് മാത്രമേ സാധിക്കൂവെന്ന് ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

Next Post

യുവതി പാപനാശം കുന്നിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുവതി പാപനാശം കുന്നിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

യുവതി പാപനാശം കുന്നിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

മണിപ്പൂർ: ഒരാൾ കൂടി കൊല്ലപ്പെട്ടു​, മരണം അഞ്ചായി

മണിപ്പൂർ: ഒരാൾ കൂടി കൊല്ലപ്പെട്ടു​, മരണം അഞ്ചായി

കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കർണാടകയുടെ സഹ്യാദ്രി കപ്പടഗുഡ്ഡ

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കർണാടകയുടെ സഹ്യാദ്രി കപ്പടഗുഡ്ഡ

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In