തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തി ഡയറക്ടര്‍. ചര്‍ച്ചയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. പ്രശ്നം പരിഹരിച്ചുവെന്നും മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും സുരേഷ് ഗോപി യോഗത്തിനുശേഷം പറഞ്ഞു. ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാർഗങ്ങൾ നടക്കും. ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും. രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഇന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യോഗം പൂര്‍ത്തിയായ ഉടനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് രാവിലെ വകുപ്പ് മേധാവികളുമായി ശ്രീചിത്ര ഡയറക്ടർ ചർച്ച നടത്തും. ഇന്ന് നടത്താനിരുന്ന പത്ത് ശസ്ത്രക്രിയകൾ മാറ്റിവെച്ചത്. ചര്‍ച്ചയ്ക്കുശേഷവും രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും സ്ഥാപന ഡയറക്ടറുടെ ഭാഗത്തുനിന്നടക്കം ഇതുവരെ വിശദീകരണം വന്നിട്ടില്ല. അധികൃതര്‍ അറിയിക്കുമ്പോഴും അടുത്ത ദിവസങ്ങളിലും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും.