• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 25, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വപ്ന സുരേഷിന് വിശ്വാസ്യത വര്‍ധിച്ചു ; വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു : വി ഡി സതീശൻ

by Web Desk 06 - News Kerala 24
July 22, 2022 : 3:54 pm
0
A A
0
നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വിശ്വാസ്യത വര്‍ധിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടെത് വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു. മാധ്യമത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറ‌ഞ്ഞു. കുറ്റാരോപിതരുമായി വ്യക്തി ബന്ധം ഉണ്ടെന്ന് ജലീൽ തന്നെ സമ്മതിച്ചു. ഇത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

മുൻ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മന്ത്രിയായിരിക്കെ വിദേശകാര്യചട്ടങ്ങൾ ലംഘിച്ച്  മാധ്യമം ദിനപ്പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് യു എ ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നാണ് വാട്സ് ആപ് ചാറ്റടക്കം ഉൾപ്പെടുത്തി സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുളള വഴിവിട്ട ഇടപാടുകൾക്ക് സർക്കാരിന്‍റെ സംസ്ഥാന സർക്കാരിന്‍റെയും പാർടിയുടെയും സകല  പിന്തുണയും ഉണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസിലാണ് സ്വപ്ന സുരേഷ്  ഹൈക്കോടതിയിൽ മറുപടി  സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് യു എ ഇയിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മാധ്യമം ദിനപ്പത്രം വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കിയെന്നും മാധ്യമം പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നുമായിരുന്നു ജലീൽ തന്നോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് യു എ ഇ രാഷ്ട്രത്തലവന് കോൺസൽ ജനറൽ മുഖേന കത്ത് നൽകാനാണ് ജലീൽ തന്നെ സമീപിച്ചത്. ഇതുവഴി യു എ ഇ ഭരണാധികാരികൾക്കിടയിൽ മികച്ച മതിപ്പുണ്ടാക്കാനും സർക്കാരിലും  പാ‍ർടിയിലും  സ്വാധീനം ഉറപ്പിക്കാനുമായിരുന്നു  ജലീലിന്‍റെ ശ്രമം.

ഈ കത്തിന്‍റെ ഡ്രാഫ്റ്റും ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീലുമായി നടത്തിയ വാട്സ് ആപ് ചാറ്റുമാണ് സ്വപ്ന കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ കെ ടി ജലീൽ പലവട്ടം ചർച്ച നടത്തിയിട്ടുണ്ടെന്നും നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ബിസിനസ് സംരഭങ്ങൾ തുടങ്ങാൻ കെ ടി ജലീലിന് പദ്ധതിയുണ്ടെന്നും കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെപ്പറ്റിയടക്കം  പരാമർശമുളള ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റ് അടങ്ങുന്ന  മൊബൈൽ ഫോൺ എൻ ഐ എ കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് രേഖകളിൽ നിന്ന് അപ്രത്യക്ഷമായെന്നും സത്യവാങ്മൂലത്തിലുണ്ട്. എൻ ഐ എ ആണെങ്കിലും അതിൽ നിറയെ കേരളപ്പൊലീസാണന്നും  ഒന്നും ഭയക്കേണ്ടെന്നുമാണ് ശിവശങ്കർ തന്നോട് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അട്ടപ്പാടി മധു കേസ്: കൂറുമാറ്റം തുടരുന്നു ; പതിനാറാം സാക്ഷിയും മൊഴി മാറ്റി

Next Post

മുഖ്യമന്ത്രിയും സതീശനും മച്ചാ മച്ചാ , ഇ ഡി അന്വേഷണം വേണ്ടെന്ന നിലപാടിലൂടെ പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കുന്നു : കെ സുരേന്ദ്രന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിയും സതീശനും മച്ചാ മച്ചാ , ഇ ഡി അന്വേഷണം വേണ്ടെന്ന നിലപാടിലൂടെ പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കുന്നു : കെ സുരേന്ദ്രന്‍

സ്വർണക്കടത്ത് കേസ് : ആരോഗ്യ പ്രശ്നങ്ങളെന്ന് സ്വപ്ന സുരേഷ് ; ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ജലീൽ ശ്രമിച്ചത് യുഎഇ ഭരണാധികാരികളെ സുഖിപ്പിക്കാൻ, താനുമായുള്ള സൗഹൃദം അതിനുപയോഗിച്ചു : സ്വപ്ന സുരേഷ്

കെ കെ രമയ്ക്ക് വധഭീഷണി ; അന്വേഷണം വേണമെന്ന് സുധാകരന്‍

കെ കെ രമയ്ക്ക് വധഭീഷണി ; അന്വേഷണം വേണമെന്ന് സുധാകരന്‍

തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല; മഞ്ജു സാക്ഷി: ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം

തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല; മഞ്ജു സാക്ഷി: ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം

70 ലക്ഷം ഈ നമ്പറിന് ; നിർമൽ NR 286 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന് ; നിർമൽ NR 286 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In