ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേഹ് പൂർ സിറ്റിയിൽ കാറപകടത്തിൽ ഒരു ഡോക്ടറുൾപ്പെടെ മൂന്നുപേർ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അപകടമുണ്ടായത്. കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫത്തേഹ്പൂർ ബിദ്വേര റോഡിൽ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഡോക്ടർ മായങ്ക് സച്ചനായിരുന്നു അപകടത്തിൽ മരിച്ചത്. ഡോക്ടറുടെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. അതിന്റെ പാർട്ടി സുഹൃത്തുക്കൾക്ക് നൽകി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ തൂണിൽ കാറിടിച്ച് ഡോക്ടറുൾപ്പെടെ മൂന്നുപേരും മരിക്കുകയായിരുന്നു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള മരത്തിലും പിന്നീട് ഇലക്ട്രിക് പോസ്റ്റിലുമിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. ചികിത്സക്കിടെ ആശുപത്രിയിൽ വെച്ച് മൂന്നുപേരും മരിച്ചു. അതേസമയം, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.