• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ : ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

by Web Desk 04 - News Kerala 24
January 7, 2022 : 4:24 pm
0
A A
0
സിൽവർ ലൈൻ :  ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

കോട്ടയം: കെ – റെയിൽ നടപ്പാക്കുന്ന സിൽവർ ലൈനിനെ വിശേഷിപ്പിക്കുന്നത് തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ പാത എന്നാണെങ്കിലും പദ്ധതി നടപ്പായാൽ കാര്യമായ ഗുണമുണ്ടാകുന്നത് തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം. 2024ഓടെ സിൽവർ ലൈനിലൂടെ 200 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ പോകുന്ന 44 ട്രെയിനുകളിൽ 18 എണ്ണം മാത്രമാണ് കോഴിക്കോട് കടന്ന് കണ്ണൂരിലെത്തുക. അതിനുമപ്പുറം കാസർകോട് എത്തുന്നതാകട്ടെ വെറും പത്തെണ്ണവും.
2051ൽപോലും ഈ റൂട്ടിൽ 10 ട്രെയിൻ ഓടിച്ചാൽ മതിയെന്നാണ് സാധ്യത പഠന റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

ആകെയുള്ള 530 കിലോമീറ്ററിൽ 173 കിലോമീറ്റർ ദൂരം കോഴിക്കോട്-കണ്ണൂർ-കാസർകോട് റൂട്ടാണ്. ഫലത്തിൽ സിൽവർ ലൈനിലൂടെ നടപ്പാക്കാനിരിക്കുന്നത് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ അതിവേഗ യാത്രയാണ്. ആവശ്യത്തിനു യാത്രക്കാരുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് കോഴിക്കോട് – കണ്ണൂർ – കാസർകോട് റൂട്ടിൽ ട്രെയിനുകൾ കുറച്ചിരിക്കുന്നത്. എങ്കിൽ അതിവേഗപാത തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ പരിമിതപ്പെടുത്തിയാൽ പോരെ എന്ന ചോദ്യത്തിനു മുന്നിൽ കെ – റെയിൽ അധികൃതർ മൗനം പാലിക്കുകയാണ്. 530 കിലോമീറ്ററിന് 63,941 കോടിയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 357 കിലോമീറ്റർ മാത്രം ദൂരമുള്ള തിരുവനന്തപുരം – കോഴിക്കോട് സിൽവർ ലൈനിന് സർക്കാർ കണക്കിൽ കേവലം 43,000 കോടി ചെലവഴിച്ചാൽ മതിയാകും. മലബാറിനെ അവഗണിച്ചെന്ന പഴികേൾക്കേണ്ടിവരും എന്ന ചിന്തയിൽനിന്നാണ് കെ-റെയിൽ കാസർകോട്ടേക്കുതന്നെ നിശ്ചയിച്ചതെന്നാണ് സൂചന.

തിരൂർ മുതൽ കാസർകോടുവരെ കെ-റെയിലിന് അലൈൻമെന്‍റ് നിശ്ചയിച്ചിരിക്കുന്നത് നിലവിലെ റെയിൽപാതയോടു ചേർന്നാണ്. ഈ രീതിയിൽ പാത പണിതാൽ ഭാവിയിൽ എറണാകുളം-തൃശൂർ, ഷൊർണൂർ – കോഴിക്കോട്, കണ്ണൂർ-കാസർകോട്, മംഗലാപുരം കൊങ്കൺ റെയിൽ ഇടനാഴിക്കു തടസ്സമാകുമെന്ന നിലപാടിലാണ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ. കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എറണാകുളം – കോഴിക്കോട് – മംഗലാപുരം അതിവേഗ റെയിൽപാതക്ക് തടസ്സമായേക്കാവുന്ന സിൽവർ ലൈൻ റെയിൽവേയുടെ ഭൂമിയിലൂടെ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

തിരൂർ മുതൽ കാസർകോട് വരെയുള്ള ഏറ്റവും പുതിയ അലൈൻമെന്‍റ് വിശദ പദ്ധതി രേഖയോടൊപ്പം റെയിൽവേയുടെ പരിഗണനക്ക് എത്തുമ്പോൾ നിർദിഷ്ട അലൈൻമെന്‍റിന്‍റെ അപ്രായോഗികതയും റെയിൽവേക്ക് ഭാവിയിലുണ്ടായേക്കാവുന്ന തടസ്സങ്ങളും ചൂണ്ടിക്കാണിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ റെയിൽവേയുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോട്-കണ്ണൂർ – കാസർകോട് ഭാഗത്തിന്‍റെ നിർമാണം മാറ്റിവെക്കുകയായിരിക്കും പോംവഴി. കേന്ദ്രത്തിന്‍റെ കേരള വികസന വിരുദ്ധ നിലപാടായി ഇതിനെ മാറ്റാമെന്നതും ഭൂമി ഏറ്റെടുക്കലില്ലാത്തതിനാൽ തിരൂർ മുതൽ കാസർകോടുവരെ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലെന്നതും പദ്ധതി നടപ്പാക്കിയെടുക്കുന്നതിൽ സർക്കാറിന് അനുകൂല ഘടകങ്ങളായി മാറും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയോട് ദേഷ്യം തീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ

Next Post

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം ; സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം  ;   സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം ; സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ;  തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

നടിയെ ആക്രമിച്ച കേസ് ;  സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In