• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ; ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

by Web Desk 01 - News Kerala 24
February 14, 2022 : 3:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ;   ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

തിരുവനന്തപുരം : ആരോ​ഗ്യ മേഖലയിലെ കേരള മാതൃകയ്ക്ക്  ഒരു പൊൻതൂവൽ കൂടി. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോ​ഗമിക്കുന്നു. മരണാനന്തരം ദാനം ചെയ്ത കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നേര‌ത്തെ ഒരു തവണ സർക്കാർ മേഖലയിൽ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ന് ശസ്ത്രക്രിയ നടന്നത്.

സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന ലൈവ് ഡോണർ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതാദ്യമായി സർക്കാർ മേഖലയിലും നടക്കുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ.ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. വിദ​ഗ്ധ പരിശീലനം നേടി വന്ന ഡോ.സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി യൂണിറ്റ് ശക്തിപ്പെടുത്തി 9 മാസങ്ങൾക്കുള്ളിലാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് സർക്കാർ മേഖല സജ്ജമായത്.

ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കൂറിലേറെ നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. സർക്കാർ മേഖലയിലെ വിദ​ഗ്ധർക്കൊപ്പം സ്വകാര്യ മേഖലയുടെ കൂടി സഹായത്തോടെയാണ് ആദ്യ ശസ്ത്രക്രിയ. കിംസ് ആശുപത്രിയിലെ ഡോ.ഷബീർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് ഒപ്പമുള്ളത്. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണമാണ് വലിയ വെല്ലുവിളി. ചെറിയൊരു അണുബാധപോലും തിരിച്ചടിയാകുമെന്നതിനാൽ ശസ്ത്രക്രിയയുടെ വിജയം പ്രവചിക്കുക അസാധ്യം.

കഴിഞ്ഞ മാസം തന്നെ കരൾമാറ്റിവെയ്ക്കലിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സജ്ജമായിരുന്നെങ്കിലും ‌‌‌നടപടിക്രമങ്ങൾ വൈകിയതാണ് ശസ്ത്രക്രിയ നീളാൻ കാരണമായത്. ഗുരുതര കരൾ രോ​ഗം ബാധിച്ച തൃശൂർ സ്വദേശിക്കാണ് ശസ്ത്രക്രിയ. ഭാര്യതന്നെയാണ് ദാതാവ്. ഇതിനിടയിൽ ദാ‌താവിനും സ്വീകർത്താവിനും കൊവിഡ് ബാധിച്ചതും ശസ്ത്രക്രിയ വൈകാൻ കാരണമായി.

കേരളത്തിൽ 2006ലാണ് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. സ്വകാര്യ മേഖലയിൽ,കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അത്. ആദ്യ ശസ്ത്രക്രിയയിൽ രോ​ഗി മരിച്ചു. രണ്ടാമത് കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ലൈവ് ഡോണർ ശസ്ത്രക്രിയയിലും രോ​ഗി മരിച്ചു. എന്നാൽ രണ്ടാം വട്ടം അമൃതയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. തുടർന്നിങ്ങോട്ട് അമൃത ആശുപത്രി മാത്രം 1000 ലൈവ് ഡോണർ ശസ്ത്രക്രിയ നടത്തി. സ്വകാര്യ മേഖലയിലെ മറ്റ് ആശുപത്രികൾ 600ലേറെ ശസ്ത്രക്രിയകളും. എന്നാൽ ആ ദൗത്യം വിദ​ഗ്ധരേറെയുളള സർക്കാർ മേഖലയ്ക്ക് ഏത്ര പെട്ടെന്ന് വഴങ്ങിയില്ല. ദാതാവിനും സ്വീകർത്താവിനും അണുബധ ഏൽക്കാതത്ത വിധമുള്ള ഐസിയു സംവിധാനങ്ങളടക്കം ഒരുക്കുന്നതിൽ സർക്കാർ മേഖല വേണ്ടത്ര വിജയിച്ചില്ലെന്നതും ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമുള്ള രണ്ടാം ശസ്ത്രക്രിയക്ക് കാലതാമസമുണ്ടാക്കി.

സ്വകാര്യ മേഖലയിൽ 25ലക്ഷം രൂപ വരെ ചെല‌വ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലിയിൽ ചെയ്യുമ്പോൾ രോ​ഗിയ്ക്ക് അത്രകണ്ട് ചെലവ് വന്നില്ലെങ്കിലും സർക്കാരിന് 12 ലക്ഷത്തിലേറെ രൂപ ഒരു ശസ്ത്രക്രിയക്ക് തന്നെ മുടക്കേണ്ടി വരും. ഒപ്പം സർക്കാർ മേഖല വൈദ​ഗ്ധ്യം നേടി എന്നുറപ്പിക്കും വരെ സ്വകാര്യ മേഖലയുടെ കൂടി സഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ഒരു ശസ്ത്രക്രിയക്ക് ലക്ഷം രൂപ എന്ന കണക്കിലാണ് കിംസുമായി കരാർ ഒപ്പിട്ടിട്ടുള്ളത്.​അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മരണാനന്തര അവയവദാനമായിരുന്നു അത്. അണുബാധയെത്തുടര്‍ന്ന് കരൾ മാറ്റിവച്ച രോഗി മരിച്ചു . അന്ന് പൂട്ടിയ യൂണിറ്റ് പിന്നീടിതുവരെ പ്രവർത്തിച്ചില്ലെന്നതും ചരിത്രം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുളത്തില്‍ ആയുധമില്ല ; പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

Next Post

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച്  ;  മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച് ; മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ;  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021