• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 21, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

by Web Desk 04 - News Kerala 24
February 28, 2024 : 8:59 pm
0
A A
0
സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

തൃശൂര്‍> യുകെയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത് സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ സ്ഥാപന ഉടമകള്‍ മുങ്ങിയതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ആദിത്യ അബ്രഹാം, സുജില്‍ ധര്‍മന്‍, ബിനു ബാബുജി, പ്രിഥ്വിക് കെ ജയകുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തൃശൂര്‍ പാട്ടുരായ്ക്കലില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് 150 പേരില്‍നിന്ന് ഏകദേശം 25 കോടി രൂപ തട്ടിയെടുത്തത്.

നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം, തുടക്കത്തില്‍ പണം വാങ്ങിയവരില്‍ ചിലര്‍ക്ക് യുകെയില്‍ കെയര്‍ ഗീവര്‍ തസ്തികയില്‍ തൊഴില്‍ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയവഴിയും മറ്റും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തൃശൂരിലെ സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷനിലെത്തി ഉദ്യോഗാര്‍ഥികള്‍ പണം നല്‍കാന്‍ തയ്യാറായത്.

തൊഴിലന്വേഷകരില്‍നിന്ന് രണ്ടു ലക്ഷംമുതല്‍ 20 ലക്ഷംവരെ ഇവര്‍ വാങ്ങിയിട്ടുണ്ട്. മണിക്കൂറിന് 10.79 പൗണ്ട് ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. ആറു മാസത്തെ കാലാവധി പറഞ്ഞാണ് പണം വാങ്ങിയതെങ്കിലും, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും തൊഴില്‍ വിസ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ജനുവരി 27 മുതല്‍ സ്ഥാപനം പൂട്ടി, സ്ഥാപനഉടമകള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയിരിക്കയാണ്.

തട്ടിപ്പിനിരയായ 50ലേറെപ്പേര്‍ സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന് പരാതി നല്‍കിയിട്ടുണ്ട്.ഉദ്യോഗാര്‍ഥികളില്‍ അധികവും വീടിന്റെ ആധാരവും ആഭരണങ്ങളും മറ്റും പണയംവച്ചാണ് കമ്പനിക്ക് പണം നല്‍കിയത്. ആദ്യഘട്ടത്തില്‍ ലെവല്‍ ത്രീ കോഴ്‌സിന് 80,000 രൂപയും പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി നാലും അഞ്ചും ലക്ഷം രൂപ വീതവും ഉദ്യോഗാര്‍ഥികളില്‍നിന്നായി ഇവര്‍ വാങ്ങി.

തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. തട്ടിപ്പിനിരയായവരുടെ ഭര്‍ത്താക്കന്മാരായ പി എ ബാബു, ഷിനില്‍ ലൂക്ക, കൂടാതെ തട്ടിപ്പിനിരയായവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

Next Post

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; 'ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In