• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു , 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 9, 2023 : 7:26 pm
0
A A
0
‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു , 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം∙ പുനലൂർ വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) ദൂരൂഹ മരണത്തിൽ ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഭവം നടന്നു എട്ടു വർഷത്തിനു ശേഷമാണ് അറസ്റ്റ്. വെള്ളത്തിൽ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എൻ. രാജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു പ്രതിയെ പിടികൂടിയത്. 2015 ജൂണിലാണ് ഷജീറ കൊല്ലപ്പെട്ടത്. 2015 ജൂൺ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. മരിക്കുന്നതു വരെ ഷജീറ അബോധാവസ്ഥയിൽ ആയിരുന്നു. ശാസ്താംകോട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

വിവാഹം കഴിഞ്ഞ് 7 മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുൽ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ, അബ്ദുൽ ഷിഹാബിന്റെ പ്രവൃത്തികൾ മൂലം ബന്ധം വേർപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.

ഷജീറയ്ക്ക് ഫോൺ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. സംഭവ ദിവസം, വീടിനടുത്ത് കരിമീൻ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടായിരിക്കെ കരിമീൻ വാങ്ങാനെന്ന പേരിൽ ആറു കിലോമീറ്റർ അകലെ മൺട്രോതുരുത്തിനടുത്ത് പെരിങ്ങാലത്തേക്ക് വൈകുന്നേരം മൂന്നരയോടെ ഷജീറയേയും കൂട്ടി ബൈക്കിൽ പോകുകയും അവിടെ നിന്നും കരിമീൻ കിട്ടാതെ തിരികെ ആറരയോടെ ജങ്കാറിൽ കല്ലുംമൂട്ടിൽ കടവിൽ തിരികെ എത്തുകയും ചെയ്തു. തുടർന്ന് തനിക്ക് തലവേദനയാണെന്ന് പറഞ്ഞ് അയാൾ ഭാര്യയുമായി രാത്രി ഏഴര വരെ വെളിച്ചക്കുറവുള്ള കടവിൽ നിൽക്കുകയും ചെയ്തു.

തുടർന്ന് ഷജീറയെ ബോട്ടുജെട്ടിയിലേക്ക് നടത്തിച്ച് വെള്ളത്തിൽ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാതെ ഫോൺ ചെയ്തു നിൽക്കുകയായിരുന്നു ഷിഹാബെന്നും പൊലീസ് പറയുന്നു. ഷിഹാബിന്റെ പ്രവൃത്തികളിൽ അന്നു മുതൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ ദൃക്സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണം വൈകിച്ചു. തുടർന്ന് സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കറപിടിച്ച വസ്ത്രങ്ങള്‍ ഇങ്ങനെ അല്ലേ അലക്കുന്നത്? പിന്നെങ്ങനെ കറപോകും

Next Post

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In