• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, January 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ; ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

by Web Desk 01 - News Kerala 24
February 14, 2022 : 3:52 pm
0
A A
0
ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി ;   ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

തിരുവനന്തപുരം : ആരോ​ഗ്യ മേഖലയിലെ കേരള മാതൃകയ്ക്ക്  ഒരു പൊൻതൂവൽ കൂടി. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോ​ഗമിക്കുന്നു. മരണാനന്തരം ദാനം ചെയ്ത കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നേര‌ത്തെ ഒരു തവണ സർക്കാർ മേഖലയിൽ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ന് ശസ്ത്രക്രിയ നടന്നത്.

സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന ലൈവ് ഡോണർ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതാദ്യമായി സർക്കാർ മേഖലയിലും നടക്കുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ.ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. വിദ​ഗ്ധ പരിശീലനം നേടി വന്ന ഡോ.സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി യൂണിറ്റ് ശക്തിപ്പെടുത്തി 9 മാസങ്ങൾക്കുള്ളിലാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് സർക്കാർ മേഖല സജ്ജമായത്.

ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കൂറിലേറെ നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. സർക്കാർ മേഖലയിലെ വിദ​ഗ്ധർക്കൊപ്പം സ്വകാര്യ മേഖലയുടെ കൂടി സഹായത്തോടെയാണ് ആദ്യ ശസ്ത്രക്രിയ. കിംസ് ആശുപത്രിയിലെ ഡോ.ഷബീർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് ഒപ്പമുള്ളത്. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണമാണ് വലിയ വെല്ലുവിളി. ചെറിയൊരു അണുബാധപോലും തിരിച്ചടിയാകുമെന്നതിനാൽ ശസ്ത്രക്രിയയുടെ വിജയം പ്രവചിക്കുക അസാധ്യം.

കഴിഞ്ഞ മാസം തന്നെ കരൾമാറ്റിവെയ്ക്കലിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സജ്ജമായിരുന്നെങ്കിലും ‌‌‌നടപടിക്രമങ്ങൾ വൈകിയതാണ് ശസ്ത്രക്രിയ നീളാൻ കാരണമായത്. ഗുരുതര കരൾ രോ​ഗം ബാധിച്ച തൃശൂർ സ്വദേശിക്കാണ് ശസ്ത്രക്രിയ. ഭാര്യതന്നെയാണ് ദാതാവ്. ഇതിനിടയിൽ ദാ‌താവിനും സ്വീകർത്താവിനും കൊവിഡ് ബാധിച്ചതും ശസ്ത്രക്രിയ വൈകാൻ കാരണമായി.

കേരളത്തിൽ 2006ലാണ് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. സ്വകാര്യ മേഖലയിൽ,കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അത്. ആദ്യ ശസ്ത്രക്രിയയിൽ രോ​ഗി മരിച്ചു. രണ്ടാമത് കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ലൈവ് ഡോണർ ശസ്ത്രക്രിയയിലും രോ​ഗി മരിച്ചു. എന്നാൽ രണ്ടാം വട്ടം അമൃതയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. തുടർന്നിങ്ങോട്ട് അമൃത ആശുപത്രി മാത്രം 1000 ലൈവ് ഡോണർ ശസ്ത്രക്രിയ നടത്തി. സ്വകാര്യ മേഖലയിലെ മറ്റ് ആശുപത്രികൾ 600ലേറെ ശസ്ത്രക്രിയകളും. എന്നാൽ ആ ദൗത്യം വിദ​ഗ്ധരേറെയുളള സർക്കാർ മേഖലയ്ക്ക് ഏത്ര പെട്ടെന്ന് വഴങ്ങിയില്ല. ദാതാവിനും സ്വീകർത്താവിനും അണുബധ ഏൽക്കാതത്ത വിധമുള്ള ഐസിയു സംവിധാനങ്ങളടക്കം ഒരുക്കുന്നതിൽ സർക്കാർ മേഖല വേണ്ടത്ര വിജയിച്ചില്ലെന്നതും ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമുള്ള രണ്ടാം ശസ്ത്രക്രിയക്ക് കാലതാമസമുണ്ടാക്കി.

സ്വകാര്യ മേഖലയിൽ 25ലക്ഷം രൂപ വരെ ചെല‌വ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലിയിൽ ചെയ്യുമ്പോൾ രോ​ഗിയ്ക്ക് അത്രകണ്ട് ചെലവ് വന്നില്ലെങ്കിലും സർക്കാരിന് 12 ലക്ഷത്തിലേറെ രൂപ ഒരു ശസ്ത്രക്രിയക്ക് തന്നെ മുടക്കേണ്ടി വരും. ഒപ്പം സർക്കാർ മേഖല വൈദ​ഗ്ധ്യം നേടി എന്നുറപ്പിക്കും വരെ സ്വകാര്യ മേഖലയുടെ കൂടി സഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ഒരു ശസ്ത്രക്രിയക്ക് ലക്ഷം രൂപ എന്ന കണക്കിലാണ് കിംസുമായി കരാർ ഒപ്പിട്ടിട്ടുള്ളത്.​അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മരണാനന്തര അവയവദാനമായിരുന്നു അത്. അണുബാധയെത്തുടര്‍ന്ന് കരൾ മാറ്റിവച്ച രോഗി മരിച്ചു . അന്ന് പൂട്ടിയ യൂണിറ്റ് പിന്നീടിതുവരെ പ്രവർത്തിച്ചില്ലെന്നതും ചരിത്രം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുളത്തില്‍ ആയുധമില്ല ; പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

Next Post

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

Related Posts

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
Next Post
അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

അറിയിക്കാൻ വൈകിയെന്നതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കരുത് : സുപ്രീം കോടതി

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച്  ;  മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച് ; മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ;  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In