• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദി ചെയ്തതും ഇത് തന്നെ ; ചിറകരിയുന്നതിലും നല്ലത് ലോകായുക്ത പിരിച്ചുവിടുന്നത് : ചെന്നിത്തല

by Web Desk 01 - News Kerala 24
January 25, 2022 : 10:41 am
in Kerala, News
Reading Time: 1 min read
0
A A
0
മോദി ചെയ്തതും ഇത് തന്നെ ; ചിറകരിയുന്നതിലും നല്ലത് ലോകായുക്ത പിരിച്ചുവിടുന്നത് : ചെന്നിത്തല

തിരുവനന്തപുരം : ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാൾ നല്ലത് മുഖ്യമന്ത്രി പിണറായി വിജയൻ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മോദി എന്താണോ ചെയ്തത് അതാണ് പിണറായിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തക്ക് സ്വയം അഴിമതി കേസുകൾക്ക് വിധി കല്പിക്കാനുള്ള അധികാരം എടുത്ത് കളയുകയാണ്. ലോകായുക്തക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അങ്ങനെ ശുപാർശ ചെയ്താൽ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയർ ചെയ്ത് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ഇതിലൂടെ ലോകായുക്തക്ക് ഇനിമുതൽ അഴിമതി ആരോപണങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നു ചേരുകയാണ്. ഇത് തന്നെയാണ് മോദിയും ചെയ്തത്.

ഇന്ന് കേരളത്തിലോ ഇന്ത്യയിലോ മന്ത്രിമാർക്കോ മുൻ എം പി മാർക്കോ എം എൽ എമാർക്കോ എതിരായ ഒരു ആരോപണവും അന്വേഷിക്കാൻ കഴിയില്ല. കാരണം സർക്കാരിന്റെയോ അപ്പോയിന്റിംഗ് അതോറിറ്റിയുടേയോ മുൻകൂട്ടിയുള്ള അനുമതി വേണമെന്നുള്ളതാണ് പാർലമെന്റിൽ മോദി കൊണ്ടുവന്ന നിയമത്തിന്റെ സാരാംശം. അതുകൊണ്ട് തന്നെ ഒരു പൊതുപ്രവർത്തകനെതിരേയും അഴിമതി ആരോപണം കൊണ്ടുവരാൻ സാധിക്കില്ല. മോദി ചെയ്ത അതേ കാര്യമാണ് പിണറായി വിജയനും ചെയ്യുന്നത്. അഴിമതി ആരോപണങ്ങൾ ഉണ്ടായാൽ ലോകായുക്ത നടപടിയെടുക്കരുത് എന്ന നിർബന്ധ ബുദ്ധിയോടെയാണ് കേരളത്തിലെ മുഖ്യമന്ത്രി ഈ ഓർഡിനൻസ് കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഇതിൽ ഗവർണർ ഒപ്പ് ഇടരുതെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിലവിലെ സർക്കാരിനെതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനർഹരായവർക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ടതും മറ്റൊന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ പരാതിയുമാണ്. ആദ്യത്തേതിൽ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയിൽ മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകുന്നത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കൊടുത്ത രണ്ട് കത്തുകൾ നിയമ വിരുദ്ധവും സ്വജനപക്ഷാപാതവുമാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്തിമമായി വിധി പറയുമ്പോൾ വിധി അവർക്കെതിരായി വരുമെന്ന് അവർ ആശങ്കപ്പെടുന്നു. കെ ടി ജലീലിനെതിരായി ലോകായുക്ത വിധി പുറപ്പെടുവിച്ചു. തുടർന്ന് ജലീൽ സുപ്രീംകോടതി വരെ പോയി. എന്നിട്ടും ലോകായുക്ത വിധി നിലനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. മന്ത്രി ബിന്ദുവിന് എതിരായും ഈ ഉത്തരവ് ഉണ്ടാകുമെന്ന് കരുതിയാണ് ധൃതി പിടിച്ച് ലോകായുക്തയുടെ അധികാരം കവർന്നെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആവശ്യപ്പെട്ടത് കർണാടക മോഡലിൽ ലോകായുക്ത നിയമം ഭേദഗതി ചെയ്യണമെന്നാണ്. കർണാടകത്തിലാണ് ലോകായുക്തക്ക് ഏറ്റവും കൂടുതൽ അധികാരമുള്ളത്. അന്ന് സി.പി.എമ്മും ഇത് ആവശ്യപ്പെട്ടിരുന്നു.

ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് തയ്യാറാക്കുന്നതിനുമുൻപ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങൾ കേൾക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ വ്യവസായി കൊക്കെയ്ൻ തന്നു – ഒത്തുകളിക്കാൻ ബ്ലാക്ക്മെയ്ൽ ചെയ്തു : ടെയ്‌ലർ

Next Post

ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

ഒമിക്രോൺ ചികിത്സയ്ക്ക് ആന്റിബയോട്ടിക് വേണ്ട ; അനാവശ്യ ഉപയോഗം പല പ്രശ്നങ്ങൾക്കും കാരണമാവാം

ഒമിക്രോൺ ചികിത്സയ്ക്ക് ആന്റിബയോട്ടിക് വേണ്ട ; അനാവശ്യ ഉപയോഗം പല പ്രശ്നങ്ങൾക്കും കാരണമാവാം

മണർകാട് ഓമ്നി വാനിന് തീപിടിച്ചു കത്തി നശിച്ചു ; ആളപായമില്ല

മണർകാട് ഓമ്നി വാനിന് തീപിടിച്ചു കത്തി നശിച്ചു ; ആളപായമില്ല

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഥാർ ലേലം ; ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഥാർ ലേലം ; ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021