• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, November 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആ യുവാവ് കൊല്ലപ്പെട്ടത് സംഘർഷത്തിലല്ല; ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പൊലീസുകാരന്റെ ക്രൂരത

by Web Desk 04 - News Kerala 24
February 17, 2024 : 1:40 pm
0
A A
0
ആ യുവാവ് കൊല്ലപ്പെട്ടത് സംഘർഷത്തിലല്ല; ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പൊലീസുകാരന്റെ ക്രൂരത

ഡെറാഡൂൺ: ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവിന്റെ മരണത്തിൽ ട്വിസ്റ്റ്. യുവാവിനെ മറ്റൊരിടത്തു വെച്ച് കൊന്ന ശേഷം മൃതദേഹം സംഘർഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്ന് കണ്ടെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇതിന് പിന്നിൽ പ്രധാന പങ്കുവഹിച്ചതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലായി.ബിഹാറിലെ ഭോജ്പുർ ജില്ലയിലുള്ള സിൻഹ ഗ്രാമവാസിയായ പ്രാകാശ് കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാർ പൊലീസിലെ കോൺസ്റ്റബിളായ ബിരേന്ദ്ര സിങാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളുടെ ഭാര്യയുമായി പ്രകാശിനുണ്ടായിരുന്ന അവിഹിത ബന്ധവും ആ സമയത്ത് ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്തതുമാണത്രെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ഭാര്യയും ഭാര്യയുടെ സഹോദരനും ഉള്‍പ്പെടെ നാല് പേരുടെ സഹായവും ഇയാൾക്ക് കിട്ടിയെന്ന് നൈനിറ്റാൾ എസ്.എസ്.പി പ്രഹ്ളാദ് മീണ പറഞ്ഞു.

പ്രകാശിന്റെ ശരീരത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ്, പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യാ സഹോദരനുമായി ഇയാൾ സ്ഥിരം ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് വ‍ർഷമായി തനിക്ക് പ്രകാശിനെ അറിയാമായിരുന്നുവെന്നും അടുത്ത സുഹൃത്തായിരുന്നതിനാൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഈ അടുപ്പം മുതലാക്കി ഇയാൾ തന്റെ സഹോദരി പ്രിയങ്കയുമായി അടുത്തു. അവരുമായി അവിഹിത ബന്ധമുണ്ടാക്കി. ഇരുവരും ഒരുമിച്ചുള്ള സമയത്തെ വീഡിയോ ചിത്രീകരിച്ച് അത് ഉപയോഗിച്ച് പിന്നീട് ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങി. പണം ആവശ്യപ്പെട്ടായിരുന്നു ഇത്.

ഫെബ്രുവരി ഏഴാം തീയ്യതി വരെ പ്രിയങ്ക ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് പ്രകാശ് തന്നെ പ്രിയങ്കയുടെ ഭര്‍ത്താവും പൊലീസ് കോൺസ്റ്റബിളുമായ ബിരേന്ദ്ര സിങിനെ വിളിച്ചതോടെയാണ് അയാളും വീഡിയോയെപ്പറ്റി അറിഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കിയതോടെ ബിരേന്ദ്ര സിങ് പ്രിയങ്കയോട് പ്രകാശിനെ വിളിച്ചുവരുത്താൻ നിർദേശിച്ചു. ഇയാൾ എത്തിയപ്പോൾ വീഡിയോ വെച്ച് ചോദ്യം ചെയ്തു. പിന്നീട് നേരത്തെ പദ്ധതിയിട്ടതു പ്രകാരം ഇയാളെ കൊല്ലുകയും ചെയ്തു. ബിരേന്ദ്ര സിങിന് പുറമെ ഭാര്യയും ഭാര്യയുടെ സഹോദരനും, പ്രേം സിങ്, നഇം ഖാൻ എന്നിവരും കൊലപാതകത്തിൽ പങ്കെടുത്തു.

പിന്നീട് ബൻഭൂൽ പ്രദേശത്ത് കൊണ്ടുപോയി മൃതദേഹം നിക്ഷേപിക്കുകയും ഹൽദ്വാനിയിൽ നടക്കുന്ന സംഘർഷത്തിൽ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. സംഭവങ്ങളുടെ ചുരുളഴിഞ്ഞതോടെ ബിരേന്ദ്ര സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക ഒളിവിലാണ്. സംഘത്തിലെ എല്ലാവര്‍ക്കുമെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കായംകുളത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

Next Post

പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്‍റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി, പൊലീസ് ചോദ്യം ചെയ്തു

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്‍റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി, പൊലീസ് ചോദ്യം ചെയ്തു

എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In