ദില്ലി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം രാഷ്ട്രപതിയെ അറിയിക്കാൻ ബംഗാൾ സർക്കാർ.സിസിടിവി ദൃശ്യങ്ങൾ നൽകാത്തതും, ചോദ്യം ചെയ്യലിന് രാജ് ഭവൻ ജീവനക്കാർ എത്താത്തതും ശ്രദ്ധയിൽ പെടുത്തും.ഒരിക്കൽ കൂടി അന്വേഷണ സംഘം നോട്ടീസ് നൽകും.ഗവർണ്ണർ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന പ്രചാരണം തൃണമൂൽ കോൺഗ്രസ് ശക്തമാക്കി.രണ്ട് തവണ ആനന്ദബോസിൽ നിന്ന് പീഡനശ്രമമുണ്ടായെന്ന് പരാതിക്കാരിയായ യുവതി പറയുന്നു.ഏപ്രിൽ 24ന് ഗവർണ്ണറുടെ മുറിയിൽ വച്ചായിരുന്നു ആദ്യ ശ്രമം.മെയ് 2ന് കോൺഫറൻസ് റൂമിൽ വച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.