തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച കേസിൽ പൊലീസിന് വിവരം നൽകാൻ താറാകാത്തതിനെ തുടർന്ന് വാട്സ്ആപ്പിെൻറ ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹന് ചൗധരി ഫെബ്രുവരി ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന് ജോർജിന്റേതാണ് ഉത്തരവ്.
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന വിവരമാണ് സൈബര്‍ പൊലീസ് വാട്സ്ആപ്പിനോട് ആരാഞ്ഞത്. ഈ വിവരം വ്യക്തിയുടെ സ്വകാര്യത ആയതിനാല്‍ നല്കാന് പറ്റില്ലെന്ന നിലപാടാണ് വാട്സ്ആപ് സ്വീകരിച്ചത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ പഴുതുപയോഗിച്ചാണ് പൊലീസ് വാട്സ്ആപ്പിനോട് വിവരങ്ങള്‍ നല്കാന് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്.
പൊലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്സ്ആപ്പിന് നിർദേശം നല്കി. ഇത് വാട്സ്ആപ് അവഗണിക്കുകയായിരുന്നു. നേരത്തേ ഫേസ്ബുക്കിനെതിരെയും ഇത്തരം നിർദേശം കോടതി നല്‍കിയെങ്കിലും പ്രതിനിധികള്‍ ഹാജരായില്ല.