• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, ‘പരേതനെ’ കണ്ടെത്തി

by Web Desk 04 - News Kerala 24
September 15, 2023 : 8:46 pm
0
A A
0
മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, ‘പരേതനെ’ കണ്ടെത്തി

മുസഫര്‍നഗര്‍: കാണാതായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് യുവാവിനെ ജീവനോടെ കണ്ടെത്തി പോലീസ്. കാണാതായ യുവാവിന്‍റേതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ സംസ്കരിക്കാനൊരുങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അഴുക്കുചാലില്‍നിന്ന് തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്ന് കാണാതായ യുവാവിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബാംഗങ്ങള്‍ കൈപറ്റുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

മുസഫര്‍നഗറിലെ മന്‍സുര്‍പുര്‍ സ്വദേശിയായ മോന്‍ടി കുമാര്‍ എന്ന യുവാവ് മകളെ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആഗസ്റ്റ് 31നാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മന്‍സുര്‍പുര്‍ പോലീസില്‍ പരാതി നല്‍കുന്നത്. 18വയസുള്ള ഇരുവരും ഒളിച്ചോടിയതാകുമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇതിനിടയിലാണ് സെപ്റ്റംബര്‍ ഒമ്പതിന് ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലില്‍ തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

20 വയസ് തോന്നിക്കുന്ന യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വിവരം മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. തുടര്‍ന്ന് പോലീസ് വിവരം മന്‍സൂര്‍പുര്‍ ടൗണിലെ കാണാതായ 18വയസുകാരന്‍റെ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മീററ്റ് പോലീസിനെ വിവരം അറിയിച്ച് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മോന്‍ടി കുമാര്‍ കഴുത്തിലും കൈയിലും ടാറ്റു പതിച്ചിരുന്നു. ടാറ്റു നോക്കി മൃതദേഹം തിരിച്ചറിയാതിരിക്കാനായിരിക്കാം കൊലപാതകികള്‍ കൈയും തലയും അറുത്തുമാറ്റിയതെന്ന നിഗമനത്തില്‍ മൃതദേഹം മോന്‍ടിയുടേതാണെന്ന് കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മീററ്റില്‍നിന്ന് മുസഫര്‍നഗറിലേക്ക് മൃതദേഹവുമായി തിരിച്ചുപോയ കുടുംബാംഗങ്ങള്‍ മന്‍സുര്‍പുര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് മോന്‍ടിയെ കൊലപ്പെടുത്തിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനുശേഷം മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ക്കിടെയാണ് മോന്‍ടിയെ പെണ്‍കുട്ടിക്കൊപ്പം ചണ്ഡിഗഡില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിക്കുന്നത്. മോന്‍ടിയെ ജീവനോടെ കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹം ആരുടേതാണെന്ന ദുരൂഹത തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിപയിൽ അതീവ ജാഗ്രത; ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തുടരും

Next Post

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In