• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

‘ഊര്’ മാറ്റി പുതിയ പേരുകൾ നിർദേശിക്കുന്നത് ആദിവാസി ജീവിതത്തിന് മേലുള്ള കടന്നുകയറ്റം’

by Web Desk 04 - News Kerala 24
June 20, 2024 : 4:42 pm
0
A A
0
‘ഊര്’ മാറ്റി പുതിയ പേരുകൾ നിർദേശിക്കുന്നത് ആദിവാസി ജീവിതത്തിന് മേലുള്ള കടന്നുകയറ്റം’
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം: ദലിത്, ആദിവാസി ജനവാസ കേന്ദ്രങ്ങളുടെ പേര് മാറ്റാനുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്. കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാനിപ്പിക്കുന്നതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ‘ഊര്’ എന്ന പേര് റദ്ദാക്കാനുള്ള നിർദേശം പ്രതിഷേധാർഹമാണ്. നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ പേരുകൾ നിർദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്നും സംയുക്ത പ്രസ്താവനയിൽ സംഘടനകൾ വ്യക്തമാക്കി. ഗോത്ര മഹാസഭയുടെ പ്രതിനിധികളായ എം. ഗീതാനന്ദൻ, സി.എസ്. ജിയേഷ്, ആദിജനസഭയുടെ സിജി തങ്കച്ചൻ, സൈന്ദവ മൊഴി പ്രതിനിധി പി.സി. സുനിൽ എന്നിവർ ചേർന്നാണ് പ്രസ്താവനയിറക്കിയത്.

ncs-up
Rajan-up
previous arrow
next arrow

കേരള മോഡൽ വികസനത്തിന്റെ ഭാഗമായി ദലിത്, ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച ‘കോളനി’ എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ തീരുമാനം സ്വാഗതാർഹമാണ്. എല്ലാ സർക്കാർ രേഖകളിൽനിന്നും ‘കോളനി’ എന്ന പ്രയോഗം നീക്കം ചെയ്യാനും, ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് തയ്യാറാകണം.

ALA-up
self
previous arrow
next arrow

കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാനിപ്പിക്കുന്നതോടൊപ്പം, ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ‘ഊര്’ എന്ന പേര് റദ്ദാക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് ആദിവാസി, ദലിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണ്. കോളനിവാസികൾ എന്ന് അരനൂറ്റാണ്ടോളം കേരള സർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്.

Rajan-up
self
previous arrow
next arrow

പേരുകൾ നിർദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ല. ഊര് എന്ന പേര് റദ്ദാക്കാനുള്ള നിർദേശം മുന്നോട്ടു വെക്കുകവഴി, ആദിവാസി ജനതയുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരുകൂട്ടങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്.വനാവകാശ നിയമത്തിന്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഗ്രാമസഭകളെ തകർക്കുന്നതുമാണ് ആദിവാസി ഊരിനു പകരം നഗർ, ഉന്നതി, പ്രകൃതി, തുടങ്ങിയ പ്രയോഗങ്ങൾ. പാർട്ടി നേതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദിയായി ആദിവാസി ദളിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതുണ്ട്. എന്തായാലും ഒരു ജന വിഭാഗത്തിന്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം.

ആദിവാസികളുടെ അന്തസ്സുയർത്തേണ്ടത് കോളനികളിൽ ഒതുക്കപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ചു കൊണ്ടായിരിക്കണം. കേരളത്തിലെ അരലക്ഷത്തോളം വരുന്ന കോളനികളും, ചേരികളും, ലക്ഷംവീടുകളും, ലയങ്ങളും മാറ്റമില്ലാതെ നിലനിർത്താൻ ഭൂപരിഷ്കരണ കാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ ശക്തനായ വക്താവാണ് മുൻമന്ത്രി കെ. രാധാകൃഷ്ണൻ. ദലിതർക്ക് മൂന്ന് സെന്റും അഞ്ച് സെന്റും എന്ന പദ്ധതി ഇപ്പോൾ ഫ്ലാറ്റുകളിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ പാർട്ടിയാണ്. ആറാം പഞ്ചവത്സര പദ്ധതി മുതൽ (1987) ദേശീയതലത്തിൽ നടപ്പാക്കിയ പ്രത്യേക ഘടക പദ്ധതി വ്യക്തിഗത സാമ്പത്തിക വികസനമാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും കേരളത്തിൽ ഈ പദ്ധതി ‘കോളനി വികസനം’ (habitat development ) ആക്കിയതും ഈ കൂട്ടർ തന്നെ.

പഞ്ചായത്ത് രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് വികസന ഫണ്ട് ലാപ്സ് ആക്കി കൊണ്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണമായും ബജറ്റ് തുക ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ ഗ്രാൻഡ് തുക രണ്ടുവർഷങ്ങളിലേറെ കുടിശ്ശികയാണ്. സംഘപരിവാർ ദേശീയതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ ഗ്രാൻഡ് അട്ടിമറി മുൻ മന്ത്രി കെ. രാധാകൃഷ്ണൻ കൂടുതൽ സങ്കീർണമാക്കി. ഇ ഗ്രാൻഡ് അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ. രാധാകൃഷ്ണൻ ചരിത്രത്തിൽ ഓർക്കപ്പെടുക. ആദിവാസി ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം നിർദേശിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കൻ പ്രക്ഷോഭം ആരംഭിക്കുമെന്നും ആദിവാസി, ദലിത് സംഘടനകൾ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

തൊഴിൽ പെർമിറ്റ് പുതുക്കിയില്ല; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ ​ഫ്രാൻസിസ് ഇന്ത്യ വിട്ടു

Next Post

ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി

ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി

ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക്​ ബയോ ടോയ്​ലറ്റ്​ ഒരുക്കണം -ഹൈകോടതി

നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക്​ ബയോ ടോയ്​ലറ്റ്​ ഒരുക്കണം -ഹൈകോടതി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In