ഗ്വാളിയോർ∙ മധ്യപ്രദേശിലെ ഗ്വാളിയറിൽ നാലു കാലുകളുമായി പെൺകുഞ്ഞ് പിറന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാര്‍ പറഞ്ഞു. ഗ്വാളിയര്‍ കമല രാജ ആശുപത്രിയിൽ ആരതി കുശ്‌വാല എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ട്.വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. ഭ്രൂണം രണ്ടു ഭാഗങ്ങളിലായി വിഭജിക്കുമ്പോൾ, ശരീരം രണ്ടു സ്ഥലങ്ങളിൽ വികസിക്കുന്നതാണിത്. ഈ പെൺകുഞ്ഞിന് അരയ്ക്കു താഴോട്ട് രണ്ടു കാലുകൾ അധികമായി ഉണ്ടായി. ഈ കാലുകൾ പക്ഷേ പ്രവർത്തനരഹിതമാണ്.
സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക.